തിരുവനന്തപുരം . എന്‍ഐഎ കഴിഞ്ഞ ദിവസം കണ്ണൂരിലെ ബേരത്ത് നിന്നും അറസ്റ്റ് ചെയ്ത ജോസഫ് മാഷുടെ കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദിന് അഭയം നല്‍കിയത് എന്‍ഡിഎഫ് പ്രവര്‍ത്തകാരെന്ന വിവരങ്ങൾ പുറത്ത്. നാട്ടുകാരിൽ ചിലരാണ് ഈ വിവരം എൻ ഐ എ യോട് പറഞ്ഞിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങളുടെ അന്വേഷണത്തിലാണ് എൻ ഐ എ.
2007 ൽ ആണ് പിഎഫ്ഐയുടെ രൂപീകരണം. ദക്ഷിണേന്ത്യയിലെ മൂന്ന് മുസ്ലിം സംഘടനകൾ കൂടിച്ചേർന്നായിരുന്നു ദേശീയ തലത്തിൽ പിഎഫ്ഐ എന്ന സംഘടനക്ക് രൂപം നൽകുന്നത്. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഇൻ കേരള (എൻഡിഎഫ്), കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെഎഫ്ഡി), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (എംഎൻപി) എന്നീ സംഘടനകൾ ചേർന്നാണ് പിഎഫ് ഐ ക്ക് രൂപം നൽകിയത്. 2006 ൽ കോഴിക്കോട് നടന്ന യോഗത്തിൽ വെച്ചായിരുന്നു മൂന്ന് സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത്. 2007 ഫെബ്രുവരി 16ന് ബെംഗളുരുവിൽ നടന്ന എംപവർ ഇന്ത്യ കോൺഫറൻസ് എന്ന് പേരിട്ട റാലിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന ഔദ്യോഗികമായി തുടർന്ന് പ്രഖ്യാപിക്കപ്പെടുകയായിരുന്നു.
13 വര്‍ഷത്തിന് ശേഷമാണ് ഒളിച്ചുകഴിഞ്ഞിരുന്ന സവാദിനെ എന്‍ഐഎ പിടികൂടിയത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ ഒരു ചോദ്യം കോളെജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യപേപ്പറില്‍ ചേര്‍ത്തു എന്ന കുറ്റത്തിനാണ് മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഈ കൈവെട്ട് കൃത്യം നടത്തിയത്. ഈ ആക്ഷനില്‍ ഒന്നാം പ്രതിയാണ് സവാദ്.. അയാൾ ഒളിച്ചു താമസിച്ചത് ഷാജഹാന്‍ എന്ന പേരിലായിരുന്നു. ഒളിച്ചു താമസിക്കാൻ സഹായിച്ചിരുന്നത് എന്‍ഡിഎഫ് പ്രവര്‍ത്തകരും.