ശബരിമല സീസണിൽ റെക്കോർഡ് വരുമാനം ഉണ്ടായിട്ടും ശമ്പളം നല്‍കാതെ കെ.എസ്.ആര്‍.ടി.സി. ഗതാഗതമന്ത്രി മാറിയിട്ടും ശമ്പളത്തിനായുള്ള കാത്തിരിപ്പില്‍ മാറ്റമില്ലാത്തതിനാല്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ശമ്പളം നല്‍കാനായി 50 കോടി അനുവദിക്കണമെന്ന ആവശ്യത്തില്‍ ധനവകുപ്പും തീരുമാനമെടുത്തിട്ടില്ല. 241 കോടി 10 ലക്ഷം രൂപയാണ് ഡിസംബർ മാസത്തിലെ വരുമാനം. സമീപകാലത്തിലെ ഏറ്റവും വലിയ വരുമാനമാണിത്. എങ്കിലും ജീവനക്കാരുടെ കാത്തിരിപ്പ് മാത്രം മാറ്റം വരാതെ തുടരുന്നു.
റെക്കോഡ് വരുമാനമൊക്കെയുണ്ടങ്കിലും ശമ്പളം കൊടുക്കണമെങ്കില്‍ ഇത്തവണയും ധനവകുപ്പില്‍ നിന്ന് പണം കിട്ടണമെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. ആദ്യ ഗഡു ശമ്പളം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന 50 കോടി ധനവകുപ്പ് അനുവദിക്കാത്തതാണ് ശമ്പളം വൈകാനും കാരണം. മുന്‍മന്ത്രി ആന്റണി രാജുവിൽ നിന്ന് കെ.ബി.ഗണേഷ്കുമാറെത്തിയതോടെ ഇതിന് മാറ്റമുണ്ടാകുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ.
മന്ത്രിയുടെ പുതിയ നിലപാട് അനുസരിച്, ഡ്രൈവർക്കും കണ്ടക്ടർക്കെങ്കിലും ആദ്യം ശമ്പളം നൽകണം അതായത് അവരാണ് കെ.എസ്.ആര്‍.ടി.സി യെ മുന്നോട്ട് നയിക്കുന്നതെന്നും എന്നാല്‍ ശമ്പളപ്രതിസന്ധിയുടെ കാരണം പഠിച്ച് തുടങ്ങിയെന്നും അടുത്തമാസങ്ങളോടെ കൃത്യമായ വ്യവസ്ഥ കൊണ്ടുവരുമെന്നുമാണ് മന്ത്രിയുടെ നിലപാട്. നിലവിലെ അവസ്ഥയിൽ, എന്ന് ശമ്പളം കൊടുക്കും എന്ന് ഒരു ധാരണയുമില്ല.
സർക്കാരും അതി ഗുരുതരമായ സാമ്പത്തിക പ്രെതിസന്ധിയിലാണ്. സർക്കാർ നൽകുന്ന ധന സഹായം കൂടി ചേർത്തുകൊണ്ടാണ് ആദ്യ ഗഡുവും രണ്ടാം ഗഡുവും ഈ ശമ്പളം നൽകുന്നത്. എന്നാൽ സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം എന്ന് നൽകും എന്നുള്ളത് വ്യക്തത ഇല്ലാത്തതുകൊണ്ട് ശമ്പളം എന്ന് നൽകും എന്ന് ജീവനക്കാരോട് കെ.എസ്.ആര്‍.ടി.സി.യും പറയുന്നില്ല.