ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷബീബിനെ വിളിച്ച് വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ പരാമർശങ്ങൾക്ക് പിന്നാലെ ഇന്ത്യ – മാലിദ്വീപ് പുതിയ പോർമുഖം തുറന്നിരിക്കുന്നു.
പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ നിരവധി പ്രതികരണങ്ങൾ വന്നു കഴിഞ്ഞു. അതിനൊപ്പം ഇന്ത്യയിലെ മുൻനിര ട്രാവൽ കമ്പനികളും മാലിദ്വീപിനെതിരെ രോഷം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ യാത്രാ ബുക്കിംഗ് കമ്പനിയായ ഈസി മൈ ട്രിപ്പ് മാലിദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും റദ്ദാക്കി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം വർദ്ധിച്ച സാഹചര്യത്തിൽ പരാമർശം നടത്തിയ മൂന്നു മന്ത്രിമാരെയും മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി മാലിദ്വീപ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാലിദ്വീപിൻ്റെ നടപടികൾ ഇന്ത്യയുടെ രോഷം ശമിപ്പിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
അതേസമയം, മാലദ്വീപിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ പ്രകോപനമുണ്ടായാല്‍ മാത്രം ഇക്കാര്യത്തിൽ പരസ്യ പ്രസ്താവന നടത്തിയാൽ മതിയെന്നാണ് കേന്ദ്ര നിലപാട്. വിഷയത്തിൽ നേരത്തേ മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹവാര് വഴി ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഡെപ്യൂട്ടി മന്ത്രിമാരായ മറിയം ഷിവുന, അബ്ദുല്ല മഹ്സൂം മജീദ്, മൽഷ ഷരീഫ് എന്നിവരെ മാലദ്വീപ് സസ്പെൻഡ് ചെയ്യുണ്ടത്.
ലക്ഷദ്വീപ് സന്ദര്‍ശിച്ച മോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപുമായി ലക്ഷദ്വീപിനെ താരതമ്യം ചെയതുള്ള ചില ചര്‍ച്ചകള്‍ക്കും ഈ ചിത്രങ്ങള്‍ തുടക്കം കുറിക്കുകയായിരുന്നു. ഇതിനു പിറകെയാണ് മന്ത്രിമാരുടെ വിവാദ പരാമർശം ഉണ്ടാവുന്നത്. മറിയം ഷിവുനയാണ് ഏറ്റവും രൂക്ഷമായ അധിക്ഷേപ പരാമർശം നടത്തിയത്. മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കൈയിലെ കളിപ്പാവയാണെന്നുമായിരുന്നു പരാമർശിക്കുന്നത്.
സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ശക്തമായി തുടരുകയാണ്. ലക്ഷദ്വീപിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് തത്ക്കാലത്തേയ്ക്ക് റദ്ദാക്കിയതായി ഈസ് മൈ ട്രിപ്പ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം അറിയിച്ചു. ‘ബോയ്ക്കോട്ട് മാല്‍ഡീവ്സ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെ ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്ക് പോകാനിരുന്നവര്‍ പലരും കൂട്ടത്തോടെ യാത്ര റദ്ദാക്കിയിരുന്നു.