Connect with us

Hi, what are you looking for?

Crime,

‘കുസാറ്റിൽ ഒന്നും നടന്നില്ല, കുട്ടികൾ ഉൾപ്പടെ 4 പേർ മരിച്ചു, രജിസ്ട്രാർ ശുദ്ധൻ’, കുറ്റം മുഴുവൻ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും തലയിൽ കെട്ടിവെച്ച് പോലീസ്

കൊച്ചി . കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തെ നിസ്സാരമായി കണ്ട് പിണറായി സർക്കാരും കുസാറ്റ് അധികൃതരും. സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ രജിസ്ട്രാറെ ഒഴിവാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം മുഴുവൻ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും തലയിൽ കെട്ടിവെച്ചു രജിസ്ട്രാറെ രക്ഷിക്കുന്ന നടപടിയാണ് പോലീസ് അക്ഷരാർത്ഥത്തിൽ ചെയ്തിരിക്കുന്നത്.

എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവര്‍ക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അവരുടെ പേരിൽ പോലും കുറ്റകരം അല്ലാത്ത നരഹത്യ വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത് എന്നതാണ് എടുത്ത് പറയേണ്ടത്. കുസാറ്റ് ഉന്നതരുടെ അലംഭാവം കൊണ്ടും അനാസ്ഥകൊണ്ടും കാമ്പസിൽ നാളെയുടെ വാഗ്‌ദങ്ങളായ കുട്ടികൾ ഉൾപ്പടെ നാല് മനുഷ്യ ജീവനുകൾ പൊലിഞ്ഞ ഗുരുതരമായ സംഭവത്തിലാണിതെന്നു കൂടി ഓർക്കണം.

രജിസ്ട്രാറുടെ ഭാഗത്തുണ്ടായ ഗുരുതരമായ കൃത്യ വിലോപം കൊണ്ട് തന്നെയാണ് കുസാറ്റിൽ ദുരന്ധം നടക്കുന്നത്. ഉത്തരവാദിയായ രജിസ്ട്രാറെ രക്ഷിക്കാനുള്ള നീക്കമാണ് വകുപ്പ് മന്ത്രിയുടെ വാക്കുകളിൽ പോലും പിന്നീട് ഉണ്ടായത്. ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുമ്പോൾ നടത്തേണ്ട മുന്നൊരുക്കങ്ങളൊന്നും നടത്തിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. പരിപാടിയ്‌ക്ക് പൊലീസ് സുരക്ഷ തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാര്‍ക്കെതിരായ നടപടി ഉള്‍പ്പെടെ പരിശോധിക്കുമെന്നാണ് പോലീസ് ഭാഷ്യം. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് കുറ്റം മുഴുവൻ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും തലയിൽ കെട്ടിവെച്ചു കൊണ്ടാണ്.

2023 നവംബര്‍ 25നാണ് കുസാറ്റില്‍ അപകടമുണ്ടായത്. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേരാണ് മരിച്ചത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ക്യാമ്പസിനുള്ളില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ ലംഘിക്കപെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണത്തില്‍ ഇത് കണ്ടെത്തുകയും ചെയ്തിരുന്നതാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...