തിരുവനന്തപുരം . പോലീസിന്റെയും, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും അടിവാങ്ങേണ്ടി വരുമോയെന്നു ഭയന്ന് തിരുവനന്തപുരത്ത് ഒരു കൂട്ടം ശുചീകരണ തൊഴിലാളികൾ. സെക്രട്ടേറിയറ്റിലെ ശുചീകരണ ജീവനക്കാരാണ് പിണറായിയുടെ പോലിസിന്റെ അടികൊള്ളുമോ എന്ന് ഭയപ്പാടിൽ കഴിയുന്നത്. സെക്രട്ടേറിയറ്റിലെ ശുചീകരണ ജീവനക്കാരുടെ ഓവർകോട്ടിന്റെ നിറം മാറ്റുകയാണ്.
ഇനി മുതൽ കറുത്ത നിറത്തിലുള്ള ഓവർകോട്ടായിരിക്കും തൊഴിലാളികൾ ധരിക്കേണ്ടി വരിക എന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ. കോട്ട് വാങ്ങാൻ 96,726 രൂപ സർക്കാർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽ നിന്ന് 188 കോട്ട് വാങ്ങാനാണ് തുക അനുവദിച്ചിട്ടുള്ളത്. പണം അനുവദിച്ച് ദിവസങ്ങൾക്ക് മുൻപ് സർക്കാർ ഉത്തവിറക്കുകയും ചെയ്തിരുന്നു..
ശുചീകരണവിഭാഗത്തിലെ തൊഴിലാളികൾക്ക് 188 കോട്ടിന് തുണി വാങ്ങാൻ ജിഎസ്ടി ഉൾപ്പടെ കൈത്തറി വികസന കോർപ്പറേഷന് പർച്ചേസ് ഓർഡർ നൽകിയിരുന്നു. ഒരു കൊട്ടിന് 514 രൂപയാണ് വില. ഇതാദ്യമായാണ് തൊഴിലാളികൾക്ക് കോട്ട് വാങ്ങാൻ സർക്കാർ പണം അനുവദിച്ചിരിക്കുന്നത്.
എവിടെ പോയാലും കറുപ്പ് കണ്ടാൽ കലി തുള്ളുന്ന മുഖ്യമന്ത്രിയും, കരിങ്കൊടി കാണിച്ചാൽ അടിച്ചോടിക്കുന്ന പോലീസിനെയും, പട്ടിയെ പോലെ തല്ലി ചതയ്‌ക്കുന്ന ജീവൻ രക്ഷാസേനയുടെയും പ്രശ്നങ്ങൾക്ക് കേരളം സാക്ഷിയായിരിക്കെ, സെക്രട്ടേറിയറ്റിലെ പുതിയ പരിഷ്കാരം വഴി കറുത്ത കോട്ടിട്ട് ശുചീകരണ തൊഴിലാളികൾ എത്തുമ്പോൾ ‘കറുപ്പ് പിടിക്കാത്ത മുഖ്യമന്ത്രി’ ശുചീകരണ തൊഴിലാളികൾക്കിട്ടു പണികൊടുക്കാൻ പറയുമോ എന്നാണ് അവർക്ക് ഭയം. ഉത്തരവ് സർക്കാരിന്‍റേത് ആണെങ്കിലും കോട്ടിന്‍റെ നിറം കറുപ്പല്ലേ എന്നതാണ് തൊഴിലാളികൾ ഇക്കാര്യത്തിൽ ആശങ്കപ്പെടുന്നത്.