തിരുവനന്തപുരം . കേരളത്തിലെ കോടതിയിലെത്തുന്ന പോക്സോ കേസുകൾ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് ഒത്തു തീർപ്പാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാരാവുന്നതായി ഞെട്ടിക്കുന്ന ഇൻറലിജൻസ് റിപ്പോർട്ട് പുറത്ത്. ഗുരുതരമായ ഈ കണ്ടെത്തൽ ഡിജിപി വിളിച്ച എഡിജിപി തല യോഗത്തിലാണ് ചർച്ചയായത്. ഈ സാഹചര്യത്തിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഓരോ കേസും പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒത്തു തീർപ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ഇരയുടെ പരാതിയെ തുടർന്നാണ് ഇൻറലിജൻസ് അന്വേഷണത്തിന്റെ തുടക്കം. ഓരോ ജില്ലയിലും പോക്സോ കേസുകള്‍ ഒത്തു തീർക്കുന്നതിൻ്റെ എണ്ണം കൂടുകയാണെന്ന ഗൗരവമേറിയ കണ്ടെത്തൽലും ഉണ്ടായി. പല കേസുകളും പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാരായി അട്ടിമറിkka പെടുകയാണ്.
പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാടാര് സി പി എം നേതാക്കളെ വെച്ച് ഇരയെ സ്വാധീനിച്ച് ഒത്തുതീർപ്പുണ്ടാക്കുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മൊഴി മാറ്റുന്നതിലൂടെ പല കേസുകളും തള്ളുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഗുരുതരമായിരിക്കുന്ന ഈ കണ്ടെത്തൽ എഡിജിപിതല യോഗം വിശദമായി ചർച്ച ചെയ്യുകയുണ്ടായി. പോക്സോ കേസിൽ ഒത്തുതീർപ്പിന് വ്യവസ്ഥയില്ലെന്നിരിക്കെ കേസുകള്‍ അട്ടിമറിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിൽ ഉള്ളതെന്നാണ് യോഗം വിലയിരുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും കോടതികളിലെത്തിയ കേസുകള്‍ വിശദമായ പരിശോധനിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണം. കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലാ പൊലീസ് മേധാവിമാരോട് പോക്സോ കേസുകളുടെ വിശദമായ വിവരങ്ങള്‍ കോടതിയിൽ നിന്നും ശേഖരിച്ച് നൽകാനും ഡി ജി പി യുടെ നിർദേശത്തെ തുടർന്ന് ക്രമസമാധാനചുമലയുള്ള എഡിജിപി നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിലാണ് ഒത്തു തീർപ്പ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത്. അതിനാൽ തിരുവനന്തപുര ത്തെ പോക്‌സോ കേസുകള്‍ വിശകലനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.