തിരുവനന്തപുരം . കാട്ടാക്കടയിലെ കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരി കുട്ടിയെ എടുത്ത് കിണറ്റിലേക്ക് എറിയുകയായിരുന്നു. പ്രതി മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മഞ്ജു മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുന്ന ദാരുണ സംഭവം അരങ്ങേറുന്നത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കാട്ടാക്കടയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തു. വിളപ്പിന്‍ശാല പൊലീസാണ് സംഭവത്തിൽ കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലാണ്. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്.
ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. രണ്ടാമത്തെ പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്‍റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്തു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്.