മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും പൂർണിമ വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിൽ വീണ്ടും സജീവമായി താരം. കൂടാതെ പ്രാണ എന്ന ക്ലോത്തിംഗ് ബ്രാൻഡിന്റെ ഉടമസ്ഥയായ പൂർണിമ ടിവി അവതാരികയും ഇപ്പോഴും തിരക്കിലാണ്. ഇപ്പോഴിതാ സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെ പറ്റി സംസാരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹം കഴിഞ്ഞതു കൊണ്ട് ഇനി ആ കുട്ടി അഭിനയിക്കില്ലെന്നാണ് എല്ലാരും കരുതിയത്. എന്ന ചിന്തയിലാണ് തന്നെ ആരും സിനിമയിലേക്ക് വിളിക്കാതിരുന്നത് എന്നാണ് പൂർണിമ പറഞ്ഞിരിക്കുന്നത്.
പതിനെട്ട് വർഷം മുമ്പ് ഞാൻ വിവാഹിതയായപ്പോൾ സിനിമയിൽ നിന്നുള്ള അവസരങ്ങൾ കിട്ടാതായി. വിവാഹിതയായതുകൊണ്ട് ഇനി ആ കുട്ടി അഭിനയിക്കില്ലെന്ന ചിന്തയായിരുന്നു എല്ലാവർക്കും. എന്ന ചിന്ത സിനിമാക്കാരിലും ഉണ്ടായി. വിവാഹത്തോടെ സ്ത്രീകൾ അഭിനയം നിർത്തും അതുകൊണ്ട് ചോദിക്കേണ്ട കാര്യമില്ലെന്ന് ഏവരും കരുതി. വിവാഹശേഷം അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവസരം ചോദിക്കാൻ ഭയമായിരുന്നു. ബോൾഡ് സ്റ്റെപ്പ് എടുക്കാനും അന്ന് കഴിഞ്ഞില്ല. പ്രണയ വിവാഹമായതിനാൽ ആ സ്റ്റേജ് ഞങ്ങൾ എഞ്ചോയ് ചെയ്യുകയുമായിരുന്നു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ ക്രീയേറ്റീവ് എനർജിയെ തൃപ്തിപ്പെടുത്തേണ്ട അവസ്ഥ വന്നു. കാരണം നാല് വയസ് മുതൽ ഡാൻസും മറ്റുമായി സ്റ്റേജിൽ വളർന്ന കുട്ടിയാണ് ഞാൻ. പിന്നീട് ടെലിവിഷനിൽ ആക്ടീവാവുകയായിരുന്നു. പക്ഷെ അതൊന്നുമായിരുന്നില്ല എനിക്ക് വേണ്ടത്. എനിക്ക് അത് മനസിലായി. ഞാൻ ഇക്കാര്യം ഇന്ദ്രനോട് പറഞ്ഞപ്പോൾ നിനക്ക് ചെയ്യേണ്ടത് നീ ആലോചിക്കാൻ ഇന്ദ്രൻ പറയുകയായിരുന്നു.
ഫാഷൻ ഡിസൈനിങ് പഠിക്കാൻ എനിക്ക് നാളുകളായി ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിവാഹത്തിന് മുമ്പ് അതിന് കഴിഞ്ഞില്ല. ഒപ്പം എന്റെ വസ്ത്രധാരണവും മറ്റും കണ്ട് പലരും അത് പ്രശംസിച്ച് സംസാരിക്കുമായിരുന്നു. അതോടെ ഞാൻ റിയലൈസ് ചെയ്തു ഫാഷൻ ഡിസൈനിങിൽ എന്തെങ്കിലും ചെയ്യാമെന്ന്. പ്രാർത്ഥന പിറന്നശേഷം അവൾക്ക് വസ്ത്രം വാങ്ങാനായി പോയാൽ ഒന്നിലും എനിക്ക് തൃപിതി ഉണ്ടായിരുന്നില്ല.
പറന്ന് നിൽക്കുന്ന ഒട്ടും കംഫർട്ട് അല്ലാത്ത ബട്ടർഫ്‌ലൈ വസ്ത്രങ്ങൾ ആയിരുന്നു ഏറെയും. അതോടെ ക്ലോത്തിങ് ലൈൻ തുടങ്ങണമെന്ന ചിന്തയായി. ഇന്ദ്രനും പിന്തുണച്ചു. അങ്ങനെ നക്ഷത്ര കൂടി പിറന്നശേഷം പ്രാണ ആരംഭിക്കാമെന്ന തീരുമാനത്തിൽ എത്തി.’പൂർണിമ പറയുന്നു.
‘പൂർണിമയെ പരിചയപ്പെടുത്തുന്നത് നടൻ വിനായകനായി രുന്നു. അന്ന് വിനായകൻ ഫയർ ഡാൻസർ എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ഏഷ്യാനെറ്റിന്റെ ഫിലിം ന്യൂസിന്റെ അവതാരകയായി പൂർണിമ വരുമ്പോൾ പൂർണിമയും രഞ്ജന മേനോനും ആയിരുന്നു അന്ന് സിനിമ വാർത്തകൾ അവതരിപ്പിച്ചിരുന്നത്. വാർത്ത വായനയുടെ ലോകത്തേക്ക് വെറും 5 ദിവസങ്ങൾ കൊണ്ട് പൂർണിമ സ്വയ പ്രയത്നത്താലാണ് കഴിവ് തെളിയിക്കുന്നത്. നാല് വയസ് മുതൽ ഡാൻസും മറ്റുമായി സ്റ്റേജിൽ വളർന്ന കുട്ടിയാണ് പൂർണിമ. അമ്മ എന്തിനും ഏതിനും പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നു. കാമറ, ഷൂട്ടിങ് ഇതൊന്നും ചെറുപ്പം മുതലേ പൂർണിമ ഭയപ്പെട്ടിരുന്നില്ല. അതൊക്കെ ഒരു ഫാഷനായി കാണാൻ പ്രാപ്തി നേടിയ ഒരു ഫാഷൻ ഗേൾ.
ഏഷ്യാനെറ്റിന്റെ ‘ഫാഷൻ ഫാഷൻ’ പരിപാടിയിലെ ഫാഷൻ ഷോയിൽ തിളങ്ങിയ മോഡലും പൂർണിമ തന്നെയായിരുന്നു. ആ പരിപാടിയിൽ കൂടുതൽ എപ്പിസോഡുകൾ പൂർണിമക്ക് ചെയ്യാനായില്ല. അന്ന് തന്നെ ഫാഷിയോനോടുള്ള കമ്പം, ആരാധന എന്നത് പൂർണിമയിൽ ഉണ്ടായിരുന്നു. അതാണിന്നു ‘പ്രാണ’ യിൽ എത്തി നിൽക്കുന്നത്.’ ഏഷ്യാനെറ്റിന്റെ ‘ഫിലിം ന്യൂസ്’, ‘ഫാഷൻ ഫാഷൻ’ പരിപാടികളുടെ ഡയറക്ടർ ആയിരുന്ന പത്രപ്രവർത്തകൻ അജിത് കുമാർ പറയുന്നു.