ജാർഖണ്ഡ് . ഫോൺചെയ്യുന്നതിന് ശല്യമായി കരഞ്ഞ കുഞ്ഞിനെ ‘അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് നാഡിയെയാകെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. രണ്ടു കുട്ടികളുടെ മാതാവ് അഫ്‌സാന ഖാത്തൂണിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അഫ്‌സാനയുടെ ഭർതൃപിതാവിന്റെ പരാതിയെത്തുടർന്നാണ് സംഭവം പുറം ലോകം അറിയുന്നത്.
ഭർത്താവ് നിസാമുദ്ദീനുമായി വഴക്കുണ്ടാക്കിയ അഫ്‌സാന രണ്ടുവയസുള്ള ഇളയ കുട്ടിയുമായി മുറിയിൽ കയറി വാതിലടക്കുകയാണ് ഉണ്ടായത്. തുടർന്ന് ഫാേണിൽ മറ്റാരോടോ സംസാരിക്കുകയായിരുന്നു. കുഞ്ഞ് നിറുത്താതെ കരഞ്ഞു കൊണ്ടിരുന്നു. ഇതിൽ പ്രകോപിതയായ അഫ്‌സാന കുഞ്ഞിന്റെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബോധം നഷ്ടപ്പെട്ട കുഞ്ഞ് അല്പസമയത്തിനുള്ളിൽ തന്നെ മരണപെട്ടു.
മകന്‍ മരിച്ച വിവരം യുവതി ആരോടും പറഞ്ഞില്ല. ഭർത്താവ് രാത്രി ഉറങ്ങാനായി മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവ സ്ഥയിൽ കാണുന്നത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും ആദ്യമൊന്നും അഫ്‌സാന പറയാൻ കൂട്ടാക്കിയില്ല. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു.
അതേസമയം, കുഞ്ഞിനെ താൻ കൊന്നിട്ടില്ലെന്നാണ് യുവതി പറയുന്നത്. കരഞ്ഞ കുഞ്ഞിനെ കട്ടിലിൽ നിന്ന് തള്ളിയപ്പോൾ നിലത്ത് വീണിരുന്നുവെന്ന് യുവതി പൊലീസിനോട് പറയുന്നു.. അപ്പോഴൊന്നും കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലായിരുന്നുവെന്നും അഫ്‌സാന പറയുന്നു. സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമേ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. നിസാമുദ്ദീനും അഫ്സാനയും ആറുവർഷം മുമ്പാണ് വിവാഹിതരാവുന്നത്. ദമ്പതികൾക്ക് നാലുവയസുള്ള മറ്റൊരു മകൻകൂടിയുണ്ട്.