പാകിസ്ഥാന്‍ ദേശീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്‍ നൽകിയ നാമനിര്‍ദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതോടെ ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പുറത്തായി. 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ മത്സരിക്കാനായിരുന്നു ഇമ്രാന്‍ ഖാന്‍ നാമനിര്‍ദ്ദേശ പത്രിക നൽകിയത്. രണ്ടു പത്രികകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ജയിലിലാണ് ഇമ്രാന്‍ ഖാന്‍.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2022ല്‍ ആണ് ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട നാൾ മുതൽ നിയമക്കുരുക്കിലാണ് മുന്‍ പ്രധാനമന്ത്രി. ഫെബ്രുവരി 8ന് ആണ് പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ്. അഴിമതി കേസില്‍ നിയമ നടപടി നേരിടുന്നതിനാലാണ് ഇമ്രാന്‍ ഖാന്റെ നാമ നിര്‍ദ്ദേശക പത്രിക തള്ളിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരിക്കുന്നത്.
പ്രധാനമന്ത്രി പദത്തിലിരുന്ന കാലത്ത് മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ നിയമവിരുദ്ധമായി കൂടിയ വിലയ്ക്ക് വിറ്റ് അഴിമതി നടത്തിയെന്നായിരുന്നു ഇമ്രാന്‍ ഖാനെതിരെയുള്ള അഴിമതിക്കേസ്. ജന്മനാടായ മിയാന്‍വാലിയിലും ലാഹോറിലും മത്സരിക്കാനായിരുന്നു ഇമ്രാന്‍ പത്രിക നൽകിയിരുന്നത്.