തിരുവനന്തപുരം . കേരളത്തിൽ പിണറായിയുടെ ‘പോലീസ് രാജ്’എന്ന് പ്രതിപക്ഷം. ക്രമസമാധാനവും, നിയമ വാഴ്ചയും തകർന്നു തരിപ്പണമായെന്നു ഗവർണർ. നവകേരള സദസ്സില്‍ പ്രതിഷേധവുമായി എത്തിയവര്‍ക്ക് ക്രൂരമായ മര്‍ദ്ദനം. മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പടെ നിയമങ്ങൾ കാറ്റിൽ പറത്തി പ്രതിഷേധക്കാർക്ക് മുന്നിൽ തനി ഗുണ്ടകളായി. ഇപ്പോഴിതാ പ്രതിഷേധക്കാരെ അടിച്ചമർത്തിയ പോലീസുകാർക്ക്
ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാൻ കേരള പോലീസ്. മുഖ്യന്റെ ഗൺമാൻ അനിലിനുൾപ്പടെ സ്തുത്യര്‍ഹര്‍ സേവനത്തിനു ഗുഡ് സര്‍വീസ് എന്‍ട്രി നകളാണ് നീക്കം
നവകേരള സദസ്സില്‍ പ്രതിഷേധവുമായി എത്തിയവര്‍ക്ക് ക്രൂരമായി മര്‍ദ്ദനം ഏറ്റെന്ന ആരോപണങ്ങള്‍ക്കിടെ പോലീസുകാര്‍ക്ക് അഭിനന്ദനവുമായി ഡിജിപി എത്തിയിരിക്കുകയാണ്. പോലീസിന്റേത് മികച്ച പ്രകടനം ആയിരുന്നെന്നാണ് എഡിജിപിയുടെ വിലയിരുത്തല്‍. നവകേരള സദസ്സില്‍ ക്രമസമാധനം ഉറപ്പുവരുത്തിയ പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും സ്തുത്യര്‍ഹര്‍ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയു നൽകാൻ എസ് പിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് ടി ജി പി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
അതേസമയം, പോലീസ് ഇക്കാര്യത്തിൽ ഗുഡ് സര്‍വീസ് എന്‍ട്രി സ്തുത്യര്‍ഹര്‍ സേവനം നടത്തിയെന്ന പേരിൽ നൽകിയാൽ കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും ഇത് കോടതിയിൽ ചോദ്യം ചെയ്യും. നവകേരള സദസ്സിനിടെ പ്രതിഷേധക്കാരെ ആക്രമിച്ചതായി പോലീസിനെതിരെ വ്യാപക പരാതിയാണ് നിലവിലുള്ളത്. ഇതിൽ പലതും ഓരോന്നായി കോടതിലേക്കുള്ള നീക്കത്തിലാണ്. കൂടാതെ പ്രതിഷേധക്കാരെ തല്ലിച്ചതയ്‌ക്കാന്‍ പോലീസ് ഒത്താശ ചെയ്തു എന്ന ആരോപണമാണ് ഒട്ടുമിക്ക കേസുകളിലും ഉള്ളത്.
കരിങ്കൊടിയുമായി എത്തിയ പ്രതിഷേധിച്ചവരെ ഡിവൈഎഫ് ഐക്കാര്‍ തല്ലിച്ചതച്ചപ്പോള്‍ പോലീസ് നോക്കുകുത്തിയായി നോക്കി നിൽക്കുകയായിരുന്നു. അതിനിടെയിലാണ് യൂത്ത് കോൺഗ്രസ്സു കാരെ വഴിയിലാകെ തല്ലിച്ചതച്ച പോലീസുകാര്‍ക്ക് സമ്മാനം നൽകാനൊരുങ്ങുന്നത്.