Connect with us

Hi, what are you looking for?

Crime,

ശിവക്ഷേത്രത്തിലെ പൂജാരിയെ വെടിവെച്ച് കൊന്ന് കണ്ണ് ചൂഴ്ന്നെടുത്തു, നാവും സ്വകാര്യ ഭാഗങ്ങളും അരിഞ്ഞെറിഞ്ഞു, കലാപം പടരുന്നു

പറ്റ്ന . ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ പൂജാരിയെ വെടിവെച്ചു കൊന്ന് കണ്ണുചൂഴ്ന്നെടുത്ത് നാക്കും സ്വകാര്യ ഭാഗങ്ങളും അരിഞ്ഞെറിഞ്ഞെന്ന നടുക്കുന്ന വാർത്ത പുറത്ത് വന്നു. ക്രൂരമായ കൊലപാതക സംഭവം പുറത്ത് വന്നതോടെ പ്രദേശത്ത് കലാപം പടരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

ദനപൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലെ പൂജാരി മനോജ് കുമാര്‍ സാ (32) ആണ് അതിമൃഗീയമായി കൊല ചെയ്യപ്പെട്ടിരിക്കുന്നത്. ദിവസങ്ങളായി പൂജാരിയെ കാണാനില്ലായിരുന്നു. കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ണുകള്‍ ചൂഴ്ന്നെടുത്തും നാക്കരിഞ്ഞ തള്ളിയ നിലയിൽ പൂജാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. സ്വകാര്യഭാഗങ്ങളും അരിഞ്ഞ നിലയിലാണ്. കഴുത്തിലാണ് വെടിയേറ്റിട്ടുള്ളത്.

മനോജ് കുമാറിന്റെ സഹോദരന്‍ അശോക് കുമാര്‍ സാ ബിജെപി നേതാവും ഗ്രാമത്തലവനുമാണ്. അഞ്ച് ദിവസമായി മനോജ് കുമാറിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. മനോജ് കുമാറിനെ കണ്ടുപിടിക്കുമെന്ന് സമാധാനിപ്പിക്കുകയല്ലാതെ പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞത്.

മനോജ് കുമാറിന്റെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് സംശയിക്കുന്നതെന്നും വീട്ടുകാര്‍ പൊലീസിന് മുന്നറിയിപ്പ് നല്കിയിരുന്നതുമാണ്. തുടർന്നാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. ഇത് ഗ്രാമവാസികളെ അക്രമത്തിന് പ്രേരിപ്പിക്കുകയായിരുന്നു. പൊലീസിന്റെ നിഷ്ക്രിയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവും അക്രമവും ആരംഭിക്കുന്നത്. ദേശീയപാത 27 നാട്ടുകാർ പൂർണമായും തടഞ്ഞു. സദര‍് എസ് ഡിപിഒ പ്രഞ്ജാള്‍ സ്ഥലത്തെത്തി കൂടുതല്‍ പൊലീസ് സേനയെ വിളിച്ചുവരുത്തിയ ശേഷമാണ് സ്ഥിതി ഗതി ഒരല്പം സന്തമായിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി ക്ഷേത്രത്തില്‍ നിന്നിറങ്ങിയതിൽ പിന്നെയാണ് മനോജിനെ കാണാതാവുന്നത്. പൂജാരിയുടെ മൃതദേഹം കണ്ടെടുത്ത പിറകെ ഗ്രാമത്തില്‍ സംഘര്‍ഷം പടരുകയായിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് കൊലപാതകത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണവും ഇതുവരെ അറിവായിട്ടില്ല.

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലെ സ്ഥലവു മായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായി പൂജാരിയുടെ സഹോദ രന്‍ അശോക് കുമാര്‍ പറയുന്നുണ്ട്. മറ്റൊരു സമുദായത്തില്‍പ്പെട്ടവര്‍ ഏക്കര്‍കണക്കിന് ക്ഷേത്രഭൂമി തട്ടിയെടുക്കുകയായിരുന്നു. ക്ഷേത്രത്തില്‍ എന്ത് പരിപാടി നടന്നാലും അത് അന്യ സമുദായക്കാർ അലങ്കോലപെടുത്തുക പതിവായിരുന്നു. ഇവര്‍ക്കെതിരെ പൂജാരിയായ മനോജ് കുമാര്‍ സാ പ്രതികരിച്ചിരുന്നു. ഇതായിരിക്കാം തട്ടിക്കൊണ്ടുപോകലിനും ക്രൂരമായ കൊലപാതക ത്തിനും കാരണമായതെന്നു പൂജാരിയുടെ സഹോദരന്‍ അശോക് കുമാര്‍ സാ പറഞ്ഞിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...