Connect with us

Hi, what are you looking for?

Crime,

ഭരണഘടന പ്രകാരം സത്യ പ്രതിജ്ഞ ചെയ്ത മന്ത്രി പി രാജീവും മന്ത്രി മുഹമ്മദ് റിയാസും ഗവർണറെ ആക്രമിച്ച എസ്എഫ്‌ഐ ഗുണ്ടകൾക്ക് പിന്തുണയുമായി രംഗത്ത്

ഗവര്‍ണറുടെ വാഹനവ്യൂഹത്തിനു നേർക്ക് അക്രമം നടത്തിയ SFI ഗുണ്ടകളെ ന്യായീകരിച്ചും സന്തോഷിപിച്ചും കേരളത്തിൽ രണ്ടു സി പി എം മന്ത്രിമാർ. ഭരണഘടന പ്രകാരം സത്യ പ്രതിജ്ഞ ചെയ്ത മന്ത്രി പി രാജീവും മന്ത്രി മുഹമ്മദ് റിയാസുമാണ് ഗവർണറെ ആക്രമിച്ച എസ്എഫ്‌ഐ ഗുണ്ടകൾക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. ക്യാമ്പസിലെ കാവി വത്കരണത്തെ എസ്എഫ്‌ഐ ചെറുക്കുകയാണെന്നാണ് മുഹമ്മദ് റിയാസ് പ്രതികരിച്ചിരിക്കുന്നത്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വിഷയത്തില്‍ ഷേക്ക് ഹാന്‍ഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും മരുമോൻ റിയാസ് അഭിപ്രായപ്പെട്ടിരിക്കുന്നു. അതേസമയം ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുള്ള കെഎസ്‌യു പ്രതിഷേധവും ഒരേ തരത്തിലുള്ളതല്ലെന്നാണ് പി രാജീവ് പറയുന്നത്. എസ്എഫ്‌ഐയുടെ സമരം ഏത് തരത്തിലുള്ളതാണെന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാനാകൂ എന്നും രാജീവ് ഒരു പഴുത്തു ബാക്കിയിട്ടു പറഞ്ഞിരിക്കുന്നു.

ഗവര്‍ണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമായിരുന്നു എന്നാണ് രാജീവിന്റെ വാദം. കാറിലിരിക്കുമ്പോൾ പെട്രോളൊഴിച്ച് കത്തിക്കാൻ SFI ഗുണ്ടകൾ ശ്രമിച്ചിരുന്നെങ്കിലോ? എന്ന ചോദ്യമാണ് മന്ത്രി കസേരയിലിരിക്കുന്ന രാജീവ് പറഞ്ഞതിന് മറുപടിയായി ചോദിക്കേണ്ടത്. ‘മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് അത് ഉണ്ടായില്ല’ പി രാജീവ് കുറ്റപ്പെടുത്തുന്നു. കേരളത്തിൽ പിണറായിയുടെയും രാജീവിന്റെയുമൊക്കെ ആടുത്തല്ലിയായ അടിമയല്ല സംസ്ഥാന ഗവർണർ.

‘മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള സമരം പ്രഖ്യാപനം ഇല്ലാതെ നടത്തുന്നതാണ്. പ്രതിപക്ഷം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം നടത്തിയിട്ടുണ്ടോ. പ്രഖ്യാപിച്ച് നടത്തുന്ന സമരങ്ങള്‍ ജനാധിപത്യ രീതിയിലുള്ളതാണെന്നും ആണ് പി രാജീവിന്റെ പൊട്ടൻ ന്യായീകരണം.’

സര്‍വകലാശാലകളില്‍ ഗവർണറുടെ നടപടികൾക്കെതിരെ എസ്എഫ്‌ഐ തിങ്കളാഴ്ച ഗവര്‍ണര്‍ക്ക് നേരെ നടത്തിയ കരിങ്കൊടി പ്രതിഷേധം തലസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. ഇത് വരും ദിവസങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പായിരിക്കെയാണ് മരുമോന്റെയും രാജീവന്റെയും പ്രതികരണങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇതും ഗവർണർക്ക് ഒരു തുറുപ്പു ചീട്ടാവുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...