നവകേരള സദസ്സിന് സ്‌കൂൾ ബസുമായി വരില്ലെന്ന് പറഞ്ഞ് താരമായി ഒരു ഡ്രൈവർ. സിപിഎം അല്ല തനിക്ക് ശമ്പളം തരുന്നതെന്നും , ആരെങ്കിലും വിളിച്ചു പറഞ്ഞാൽ ബസുമായി വരില്ല എന്നും ഡ്രൈവർ തന്നെ വിളിച്ച CPM നീരാവിനോട് തുറന്നടിക്കുകയായിരുന്നു.
നവകേരള സദസിനു സ്കൂൾ ബസുകൾ വിട്ടു നൽകരുത് എന്ന ഹൈക്കോടതി നിർദ്ദേശത്തെ മറികടന്ന് കൊണ്ടാണ് എറണാംകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിൽ നിന്നും ഇത്തരത്തിലൊരു കാൾ ഡ്രൈവറെ തേടി എത്തുന്നത്.
കോടതിയുടെ കർശനമായ ഉത്തരവ് അടക്കം നില നിൽക്കെ കഴിഞ്ഞ ദിവസം എറണാംകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിൽ നിന്നെന്നു പറഞ്ഞു ഒരു സ്കൂൾ ഡ്രൈവറെ വിളിക്കുകയും വിളിച്ചവർക്ക് അദ്ദേഹം വാ അടപ്പിക്കുന്ന രീതിയിൽ മറുപടി നൽകുന്നതുമാണ് നമ്മുക്ക് ഇതോടൊപ്പമുള്ള വീഡിയോ സ്റ്റോറിയിൽ കേൾക്കാൻ സാധിക്കുന്നത്. സംഘാടക സമിതി പ്രതിനിധി എന്ന് പറഞ്ഞു കൊണ്ടാണ് വിളി വരുന്നത്. ഏതായാലും ആ ഓഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ആളുകളാണ് നിമിഷം നേരം കൊണ്ട് അത് ഷെയർ ചെയുകയും കമന്റുകൾ പങ്കു വയ്ക്കുകയും ചെയ്തത്.
നവകേരള സദസ്സിനു സ്‌കൂൾ ബസുകൾ വിട്ടു നൽകരുത് എന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നതാണ്. നവകേരള സദസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്നു ആവശ്യപെട്ടു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും, നവകേരള സദസ്സിനു ആളുകളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടു നൽകണം എന്നു നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും പിൻവലിക്കുമെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചിരുന്നതുമാണ്.
നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പരാതികൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഉത്തരവുകൾ ചോദ്യം ചെയ്തു കാസർഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നൽകിയ ഹർജ്ജി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചിരുന്നത് എന്നതും ശ്രദ്ധേയം. കോടതി ഉത്തരവുകൾക്കും നിർദേശങ്ങൾക്കും ഒരു വിലയും കൽപിക്കില്ലെന്ന പിണറായി സർക്കാരിന്റെ ധാർഷ്ട്യം ആണ് ഇതിലൂടെ തുറന്നു കാട്ടപ്പെടുന്നത്.