തിരുവനന്തപുരം . ഹാദിയ എന്ന അഖില അശോകനെ ഷെഫിന്‍ ജഹാനെക്കൊണ്ട് വിവാഹ കഴിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ ഹാദിയ എന്ന അഖില അശോകന്റെ കാര്യത്തില്‍ ജനങ്ങളോട് മറുപടി പറയണമെന്നും വിശദീകരിക്കേണ്ടതുണ്ടെന്നും എ.പി. അഹമ്മദ് മാസ്റ്റര്‍.
ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം നടത്താന്‍ മുന്‍കയ്യെടുത്തവര്‍ ഇപ്പോള്‍ ജനങ്ങളോട് ഉത്തരം പറയേണ്ട രണ്ട് കാര്യങ്ങളുണ്ട്: ഒന്ന്, അഖില എന്ന ഹാദിയയ്‌ക്ക് എന്ത് പറ്റി? അവര്‍ വീണ്ടും വിവാഹം കഴിച്ചോ? അഖില എന്ന ഹാദിയയെ ആദ്യം വിവാഹം ചെയ്ത ഷെഫീസ് ജഹാന്‍ എവിടെ? ഈ ചോദ്യങ്ങള്‍ക്കെല്ലാം പോപ്പുലര്‍ ഫ്രണ്ട് ഉത്തരം പറയേണ്ടിയിരിക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്എ.പി. അഹമ്മദ് മാസ്റ്റര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇസ്ലാമിനെ പ്രണയിച്ച് ഒരു കുട്ടി (അഖില) മതം മാറുന്നു(ഹാദിയ). മതം മാറിയ കുട്ടിയെ പ്രണയിച്ച് ഷെഫീന്‍ ജഹാന്‍ വിവാഹം ചെയ്യുന്നു. ഏഴ് വര്‍ഷത്തിന് ശേഷം വന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഷെഫീന്‍ ജഹാന്‍ എവിടെയുണ്ടെന്ന് അറിയില്ല എന്നതാണ്. എന്ത് പറഞ്ഞാലും ഇപ്പോള്‍ ഹാദിയയോടൊപ്പം ഇല്ല. അഖില എന്ന ഹാദിയയെ മൊഴി ചൊല്ലിയെന്നോ ഇല്ലെന്നോ എല്ലാം കേള്‍ക്കുന്നുണ്ട്. അഖില അശോകന്‍ എന്ന ഹാദിയ ഷെഫീന്‍ ജഹാനെ വിട്ടുപോയിട്ട് മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന് കാസയുടെ നേതാവ് കെവിന്‍ പീറ്റര്‍ തന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്നു.
നിലവിൽ ഹാദിയ എന്ന അഖില അശോകനെ അപായപ്പെടുത്താന്‍ സാധ്യതയുള്ള ശക്തി ഈ പറയുന്ന ഇസ്ലാമിക തീവ്രവാദികളാണ്. കാരണം നാളെ അവര്‍ക്കെതിരായി വലിയൊരു സാക്ഷിയായി ഹാദിയ വരാന്‍ സാധ്യതയുണ്ടെന്നതാണ് അതിനു മുഖ്യ കാരണം. ചിലപ്പോള്‍ നടന്ന നാടകങ്ങളൊക്കെ അവള്‍ നാട്ടുകാരോട് വിളിച്ചു പറയും. അതുകൊണ്ട് ഹാദിയയെ പുറത്ത് കൊണ്ടുവരേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. എ.പി. അഹമ്മദ് മാസ്റ്റര്‍ യു ട്യൂബ് ചാനലിനോട് പറഞ്ഞിരിക്കുന്നു.
ഹാദിയയ്‌ക്കും ഷെഫിന്‍ ജഹാനും വേണ്ടി കേസ് വാദിക്കാന്‍ ഹാദിയ കേസില്‍ ഒരു കോടി രൂപയാണ് ഒരു ദിവസം കൊണ്ട് പിരിച്ചെടുക്കു ന്നത്. പക്ഷെ ഇവരുടെ വിവാഹബന്ധം റദ്ദാക്കി വിധി പ്രസ്താവിച്ച കേരള ഹൈക്കോടതി ജഡ്ജി സുരേന്ദ്രമോഹന്‍ ഹിന്ദു ആയതിനാലാണ് അത്തരമൊരു വിധി പറഞ്ഞതെന്നു വരെ കേരളത്തിലെ ചിലര്‍ വിമര്‍ശിക്കുകപോലും ഉണ്ടായി.
മതപരിവര്‍ത്തനത്തിന് വേണ്ടി പണം പിരിക്കുന്ന വലിയൊരു ചരിത്രമാന് കേരളത്തിലുള്ളത്. 1947ല്‍ ആര്യസമാജത്തില്‍ പോയി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് രാമസിംഹനായി മാറിയ ഒരു മുസ്ലിമിന്റെ കഥ മലപ്പുറത്ത് ഇന്നും ബാക്കി നിൽക്കുന്നുണ്ട്. വീട്ടിലെ ജ്യേഷ്ഠനും അനുജനും എല്ലാം മതം മാറി. എന്നാല്‍ മതം മാറിയ അവരെ കുടുംബസമേതം മുസ്ലിങ്ങള്‍ കൂട്ടക്കൊല ചെയ്യുകയായിരുന്നു. ആ കേസ് നടത്താന്‍ വലിയ തുകയാണ് പിരിച്ചെടുക്കുന്നത്. എ.പി. അഹമ്മദ് മാസ്റ്റര്‍ പറയുന്നു.