കൊച്ചി . ബലാത്സംഗ കേസിൽ അറസ്റ്റോളമെത്തി ഹൈക്കോടതി യിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ പി.ജി. മനുവിന്റേതായ കൂടുതൽ വിവരങ്ങൾ പുറത്ത്. ബലാത്സംഗ കേസിൽ നിയമ സഹായം ചോദിച്ചെത്തിയ യുവതിയെയാണ് മനു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗത്തിന് ഇരയാകുന്നത്. മനു ഈ യുവതിക്കെഴുതിയ കുറിപ്പും ഓഡിയോ ക്ലിപ്പുമാണ് ഇപ്പോൾ വൈറലാവുന്നത്.
‘നിന്റെ മണം എന്റെ മൂക്കിൽ നിന്ന് പോകുന്നില്ലെന്നാണ്’ മനു അതിൽ പറഞ്ഞിരിക്കുന്നത്. അതായത് പച്ചയായി പറഞ്ഞാൽ മനു ബലാത്സംഗം ചെയ്ത യുവതിയുടെ ശരീരത്തിന്റെ മണം അയാളുടെ മനസ്സിൽ നിന്നും മൂക്കിൽ നിന്നും പോവില്ലന്നത്രെ. ആ മണം ഇപ്പോൾ സീനിയർ ഗവൺമെന്റ് പ്ലീഡർക്ക് പണി കൊടുത്തിരിക്കുകയാണ്. ഗവൺമെന്റ് പ്ലീഡർ കസേര തെറിച്ചു. ഇനി വരുന്നത് അറസ്റ്റും നടപടികളുമാണ്.
പീഡനക്കേസിൽ നിയമസഹായം തേടിയെത്തിയ ഒരു ഇരയെയാണ് ജനങ്ങൾ വിശ്വസിക്കുന്ന (വിശ്വസിക്കണമെന്നു സർക്കാർ പറയുന്ന) ഒരു സീനിയർ ഗവൺമെന്റ് പ്ലീഡർ പിടിപ്പിച്ചിരിക്കുന്നത്. ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ പി.ജി. മനുവിനെ ബുധനാഴ്ചയാണ് വൈകിട്ടാണ് പുറത്താക്കുന്നത്. മനുവിൽനിന്ന് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതിവാങ്ങുകയായിരുന്നു. പരാതിക്കാരിയായ കൊച്ചി സ്വദേശിയായ ഇരുപത്തഞ്ചുകാരിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുന്നുണ്ട്.
ചോറ്റാനിക്കര പൊലീസിലാണ് യുവതി പരാതി നൽകിയിരുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, വിവിധ ഐടി വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സീനിയർ ഗവൺമെന്റ് പ്ലീഡർ എന്ന നിലയിൽ വിശ്വാസ വഞ്ചന കുറ്റം പോലീസ് ചുമത്തിയിട്ടില്ല. സംഭവം ആകെ നാണക്കേടായതോ ടെയാണ് മനുവിനെ പുറത്താക്കാൻ തീരുമാനിച്ചത്.
2018ൽ ഉണ്ടായ പീഡനക്കേസിൽ ഇരയായ യുവതി കേസ് എങ്ങും എത്താത്തതിനെ തുടർന്നാണ് നിയമസഹായം തേടി മനുവിനെ സമീപിക്കുന്നത്. കേസിൽ യുവതിയെ സഹായിച്ചിരുന്നത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഒരു എഎസ്ഐ ആയിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് സഹായം തേടി യുവതി ഗവൺമെന്റ് പ്ലീഡർക്കു മുന്നിലേക്ക് എത്തുന്നത്. ഒക്ടോബർ ഒൻപതിനായിരുന്നു ഇത്. പിന്നീടായിരുന്നു പീഡന പരമ്പര അരങ്ങേറുന്നത്.
വീഡിയോ ലിങ്കിൽ സമ്പൂർണ സ്റ്റോറി കേൾക്കുക https://youtu.be/UtOqMH4qSPE?si=8jsgyF63Kg7Gcnv_