പലസ്തീന് വീണ്ടും ഇന്ത്യയുടെ സഹായം. പാലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി ഐഎഎഫ് സി -17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.
മരുന്നുകള്‍, ടെന്റുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ അടക്കം 32 ടണ്‍ സാധനങ്ങളുമായാണ് വ്യോമസേനയുടെ രണ്ടാമത്തെ സി 17 വിമാനം ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് ഇക്കാര്യം എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘പലസ്തീനിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ മാനുഷിക സഹായം നല്‍കുന്നത് തുടരുന്നു’ എന്ന കുറിപ്പോടെയാണ് മന്ത്രി എസ് ജയശങ്കറിന്റെ പോസ്റ്റ്. ഇന്ത്യ പലസ്തീനിലേക്ക് വൈദ്യസഹായവും ദുരന്തനിവാരണവും ഉള്‍പ്പെടെയുള്ള ആദ്യ സഹായ ശേഖരം ഒക്ടോബര്‍ 22 ന് അയച്ചിരുന്നു.
ഈജിപ്തിന്റെ ഗാസ മുനമ്പിലെ അതിര്‍ത്തിയിലുള്ള റഫാ ക്രോസിംഗില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് എല്‍-അരിഷ് വിമാനത്താവളം സ്ഥിതി ചെയുന്നത്. നിലവില്‍ ഗാസയിലേക്കുള്ള മാനുഷിക സഹായത്തിനുള്ള ഏക കടമ്പയാണ് റഫ. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ക്രോസിംഗ് പൂര്‍ണ്ണമായും ഇതുവരെ പ്രവര്‍ത്തന യോഗ്യമായിട്ടില്ല.
ആദ്യഘട്ടത്തിൽ ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമാണ് ഇന്ത്യ അയച്ചിരുന്നത്. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴി തന്നെയാണ് അന്നും സാധനങ്ങൾ പലസ്തീനിലേക്ക് എത്തിച്ചത്. ‘പാലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി ഐഎഎഫ് സി -17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നു.
ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴിയാണ് സാധനങ്ങൾ പലസ്തീനിലേക്ക് അയക്കുക. അത്യാവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ, മറ്റ് ആവശ്യമായ വസ്തുക്കൾ എന്നിവയാണ് അയക്കുന്നത്’- അരിന്ദം ബാഗ്ചി എക്സിൽ കുറിക്കുകയുണ്ടായി.