ന്യൂഡൽഹി . എ ഐ സാങ്കേതിക വിദ്യയായ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഡീപ് ഫേക്ക് വീഡിയോകൾ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ആശങ്ക ഉണ്ടാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡീപ് ഫേക്ക് പോലുള്ളവയ്‌ക്ക് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്യുന്നത് വലിയ ആശങ്കയും ഭീഷണിയുമാണ് ഉയർത്തിയിരിക്കുന്നത്.
ചാറ്റ് ജിപിടി ടീമിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയതായും ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി അറിയിച്ചു. ദിവാലി മിലാൻ പ്രോഗ്രാമിനോട് അനുബന്ധിച്ച് ബിജെപി ആസ്ഥാനത്ത് എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.
ഡിജിറ്റൽ യുഗത്തിന്റെ കാലമാണിത്. ഈ ഘട്ടത്തിൽ വെല്ലുവിളി ഉയർത്തിക്കൊണ്ട് ഡീപ് ഫേക്ക് വീഡിയോകൾ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിച്ചു വരുന്നു. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ കനത്ത ജാഗ്രത പുലർത്തണം. ഡീഫ് ഫേക്കിന് ഇരകളാകുന്നവരോട് കേസ് നൽകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആടി ആക്ടിന് കീഴിൽ നടപടി എടുക്കാൻ നിർദ്ദേശിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
അടുത്തിടെ തന്റെയൊരു വീഡിയോയും കാണാനിടയായി. താൻ ഗർഭ ഗാനം പാടുന്നതായിരുന്നു അത്. സമാനമായ നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിച്ചു വരുന്നു. ഡീപ് ഫേക് വീഡിയോകൾ നമ്മെ വലിയ പ്രശ്‌നങ്ങളിലേക്ക് തള്ളിയിടാൻ കെൽപ്പുള്ളവയാണ് എന്നതിനാൽ ഏവരും ജാഗ്രത പുലർത്തണ മെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കുന്ന വിധം ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ടിക്കുന്നതും, പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഒരു ലക്ഷം രൂപ വരെ പിഴയും മൂന്ന് വർഷം തടവും ഈ കുറ്റത്തിന് ലഭിച്ചേക്കാം.