കോഴിക്കോട് . കൊച്ചി കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്ഫോടനം നടത്തുമെന്ന് പിണറായി സർക്കാരിന് മാവോയിസ്റ്റു കളുടെ ഭീഷണിക്കത്ത്. കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിനാണ് ഭീഷണിക്കത്ത് കിട്ടിയിരിക്കുന്നത്. പിണറായി പൊലീസിന്റെ വേട്ട ഇനിയും തുടർന്നാൽ കോഴിക്കോട്ടും പൊട്ടിക്കും, സൂക്ഷിച്ചോ എന്നാണ് കത്തിലെ ഉള്ളടക്കം. പേരു വച്ചാണ് കത്ത് അയച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ് കോഴിക്കോട് അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ഈ ഭീക്ഷണി കത്ത് എന്നതാണ് ശ്രദ്ധേയം. ഭീഷണിക്കത്തിനെ പോലീസ് അതീവ ഗൗരവത്തോ ടെയാണ് കാണുന്നത്. പലസ്തീനുള്ള ഐക്യദാർഢ്യമെന്ന പേരിൽ കോഴിക്കോട്ട് ഹമാസ് സമ്മേളനം നടത്തിയത് വ്യാജ സഖാക്കളാണെന്നും കത്തില്‍ പരാമർശിക്കുന്നു. ഭീഷണിക്ക ത്തിനെക്കുറിച്ച് കേന്ദ്ര– സംസ്ഥാന ഇന്‍റലിജന്‍സ് അന്വേഷണം ആരംഭിച്ചിരുണ്ട്.
വയനാട്ടിലും കണ്ണൂരിലും കുറച്ച് ദിവസങ്ങൾക്കിടെ പൊലീസുകാരും മാവോയിസ്റ്റുകളും തമ്മിൽ എട്ടു മുട്ടലുകൾ നടന്നിരുന്നു. കോഴിക്കോടു ബാലുശേരിക്കു സമീപം മാവോയിസ്റ്റ് കുറിയറായി പ്രവർത്തിക്കുന്നയാളെ പിടികൂടിയത്തിൽ പിന്നെയായിരുന്നു ഏറ്റുമുട്ടലുകൾ നടക്കുന്നതെന്നതും എടുത്ത് പറയേണ്ടാതുണ്ട്. വയനാട്ടിലെ പേരിയക്ക് സമീപം വനാതിർത്തിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ പൊലീസ് പിടികൂടിയിരുന്നതുമാണ്. കണ്ണൂരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾക്ക് ഗുരുതര പരുക്കേറ്റെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.