ആലപ്പുഴ . കഴിഞ്ഞ വെള്ളിയഴ്ചയിലെ സംഘർഷത്തെ തുടർന്നു കുന്നിടിക്കുന്നത് നിർത്തി വച്ചിരുന്ന മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ച് തുടങ്ങി. ആലപ്പുഴ നൂറനാട്, ദേശീയപാത നിർമ്മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി തർക്കം നിലനിൽക്കുന്ന മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കുകയാണ്. വലിയ ടിപ്പറുകളിൽ മണ്ണ് കയറ്റുന്നത് ഒരു വശത്ത് നടക്കുമ്പോൾ, മണ്ണുമായി കുന്നിറങ്ങുന്ന ലോറികൾ തടയുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നാട്ടുകാർ.
വൻ പൊലീസ് പാർട്ടിയാണ് ഇവിടെ എത്തിയിരിക്കുന്നത്. പോയ ആഴ്ച സംഘർഷത്തെ തുടർന്നാണ് കുന്നിടിക്കുന്നത് നിർത്തി വെക്കുകയുണ്ടായത്. മണ്ണെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പാലിച്ചേ മതിയാകൂ എന്നാണു കാർത്തികപ്പള്ളി തഹസിൽദാർ സജീവ്കുമാർ പറയുന്നത്. തഹസിൽദാർ അടക്കം ഉദ്യോഗസ്ഥ സംഘം സ്ഥലത്തുണ്ട്. പ്രതിഷേധമുണ്ടായാൽ നേരിടാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നാട്ടുകാർ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും തഹസിൽദാർ പറഞ്ഞിട്ടുണ്ട്.
മറ്റപ്പള്ളിക്ക് പുറമേ ഞവരക്കുന്ന്, പുലിക്കുന്ന്, മഞ്ചുകോട് എന്നിവിടങ്ങളിലാണ് കുന്നുകളാണ് തുരക്കുന്നത്. മറ്റപ്പള്ളി കുന്നാണ് ആദ്യമായി തുരക്കുന്നത്. പാലമേല്‍ പഞ്ചായത്തില്‍ നാല് കുന്നുകളാണ് തുരക്കുന്നത്. ഒരു ഹെക്ടര്‍ തുരന്നു 95,700 മെട്രിക് ടണ്‍ മണ്ണാണ് എടുക്കുക. ഇങ്ങനെ 14 ഹെക്ടറിലെ ഭൂമി ഉടമകളുമായി കരാറുകാർ ധാരണയില്‍ എത്തിയിരുന്നു.