അയോധ്യയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തെളിഞ്ഞ ദീപോത്സവം ലോക ചരിത്രത്തിലേക്ക്. അയോധ്യയിലെ ദീപോത്സവം ഗിന്നസ് റെക്കോർഡില്‍ ഇടം നേടി. സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായി 22 ലക്ഷം ദീപങ്ങളാണ് അയോധ്യയിൽ തെളിഞ്ഞത്. അയോധ്യയിലെ ദീപോത്സവം 22 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടർന്ന് അറിയിക്കുകയായിരുന്നു.
സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായിട്ടായിരുന്നു ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച ദീപോത്സവം നടക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഗിന്നസ് അധികൃതരിൽ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി. ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറുകയുണ്ടായി.
അയോധ്യയിൽ ദീപോത്സവം ആഘോഷങ്ങൾ ആരംഭിക്കുന്നത്, 2017- ൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചതോടെയാണ്. 2017ൽ ഏകദേശം 51,000 ദീപങ്ങൾ ആണ് അന്ന് ആദ്യം തെളിയിക്കുന്നത്. 2019- ൽ അത് 4.10 ലക്ഷമായി ഉയക്കുകയായിരുന്നു. 2020- ൽ 6 ലക്ഷത്തിലധികം മൺവിളക്കുകളും 2021-ൽ ആവട്ടെ 9 ലക്ഷത്തിലേറെതിരികളും മിന്നി. കഴിഞ്ഞ വര്‍ഷം 20,000 വളണ്ടിയര്‍മാര്‍ 15 ലക്ഷം ചിരാതുകള്‍ ഒരുക്കി ഗിന്നസ് റെക്കോഡ് ഇടുകയുണ്ടായി. ഇക്കുറി ഈ റെക്കോർഡും ഇപ്പോൾ മറികടന്നിരിക്കുകയാണ്.