ഇന്ന് അന്തർദേശീയ നഴ്സസ് ദിനം . നമ്മുടെ നഴ്സുമാർ നമ്മുടെ ഭാവി എന്നതാണ് അതിന്റെ തീം ..
കോവിഡ് കാലത്തു എത്ര നഴ്‌സുമാരാണ് ലോകമെങ്ങും മരണപ്പെട്ടത് ഒരു സുരക്ഷയുമില്ലാതെ എത്ര നഴ്സുമാരായാണ് സാംക്രമിക രോഗം ബാധിച്ചവരെയും മാരക രോഗം ബാധിച്ചവരെയും ഒക്കെ അവർക്കു ചികിത്സിക്കേണ്ടി വരിക. തൊഴിലാളികൾക്ക് എട്ടുമണിക്കൂർ ജോലി സമയം നിജപ്പെടുത്തിയിട്ടു വർഷങ്ങൾ കുറേയായി എന്നിരിക്കെ പന്ത്രണ്ടു മണിക്കൂറിൽ കൂടുതൽ ഒരു വിശ്രമവുമില്ലാതെ പരാതികളില്ലാതെ ആരോടും പരിഭവമില്ലാതെ ചിരിച്ച മുഖവുമായി ജോലി ചെയ്യേണ്ടി വരുന്നവരാണ് നഴ്സുമാർ ഈ അടുത്ത കാലത്തു സമരത്തിലൂടെയും പ്രക്ഷോഭത്തിലൂടെയും മാന്യമായ ശമ്പളം എന്ന നിലയിലേക്ക് എത്തിപ്പെടാൻ നഴ്സസ് എന്ന വിഭാഗത്തിന് സാധിച്ചു എങ്കിലും ഭൂമിയിലെ മാലാഖമാർക്കു എന്ത് വിലയിടുന്നു നമ്മൾ . പല തരത്തിൽ ഉള്ള അതിക്രമങ്ങൾ ഏൽക്കേണ്ടി വന്നവരാണ് നഴ്സുമാർ ജോലിക്കിടെ പലതരത്തിൽ വെല്ലുവിളികളെ ഏറ്റെടുത്താണ് ഓരോ ദിവസവും കോവിഡിനിടെ ജോലിക്കിടയിൽ മരണപ്പെട്ട എത്ര നഴ്സുമാർ എത്ര എത്ര ആരോഗ്യ പ്രവർത്തകർ .
നൂറ്റി പതിനെട്ടു ആരോഗ്യപ്രവർത്തകർക്കാണ് കഴിഞ്ഞ വർഷത്തിൽ മാത്രം ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നത് . ഏത് നിമിഷവും അക്രമവും കയ്യേറ്റവും പ്രതീക്ഷിച്ചാണ് അവർ ജോലി ചെയ്യുന്നത് . രോഗ ബാധിതരെ ചികില്സിക്കുന്നതിനിടയിൽ നിപ്പ എന്ന മാരക സാംക്രമിക രോഗംകവർന്നെടുത്ത ലിനി എന്ന് പേരായ മലയാളത്തിന്റെ അഭിമാനമായ നേഴ്സ് അവരുടെ വേദന ഇനിയും മലയാളികൾ മറന്നിട്ടുണ്ടാവില്ല .
ഡോക്ടർ വന്ദനദാസിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ വളരെ ഗൗരവതരമായ അവസ്ഥയിൽ കൂടിയാണ് ആരോഗ്യ രംഗം പോയ്ക്കൊണ്ടിരിക്കുന്നതു. സാധാരണ ജനങ്ങൾ ഒരിക്കലും ആരോഗ്യ പ്രവർത്തകർക്കെതിരല്ല . എവിടെയും കാണുമല്ലോ ചില പുഴുക്കുത്തുകൾ എന്ന് പറഞ്ഞ പോലെ ചില ആൾക്കാർ ചെയ്യുന്ന പ്രവൃത്തികർ മൂലം ഒരു വലിയ ജനത അതിന്റെ ഭവിഷ്യത് അനുഭവിക്കേണ്ടി വരുന്നു . ഒരു ചെറിയ വിഭാഗം വരുത്തുന്ന തെറ്റ് വലിയ സമൂഹത്തിന്റെ തലയിൽ കെട്ടി വച്ച് കടമകളിൽ നിന്നും സേവന പരതയിൽ നിന്നും വിട്ടു നില്കുന്നത് പൊതു ജനതയോട് സാധാരണ ജനത്തിനോട് രോഗികളോട്‌ കാണിക്കുന്ന ക്രൂരതയാവും. പൊതു നന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഒക്കെ സാധിക്കട്ടെ എന്നും വരും കാലം ആരോഗ്യ കേരളത്തിന്റെ സുവർണ കാലമാവട്ടെ എന്നും ആഗ്രഹിച്ചു പോകുന്നു