Connect with us

Hi, what are you looking for?

Exclusive

പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു. തുടർനടപടികൾ വേണ്ടെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇടത് യുവജന സംഘടനകൾ അടക്കം തീരുമാനത്തിൽ പ്രതിഷേധം അറിയിച്ചതോടെയാണ് പിന്മാറ്റം.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയതിനെതിരായ പ്രതിഷേധം സർക്കാർ അവഗണിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ തീരുമാനം പിൻവലിക്കുന്നത് പിന്നോട്ട് പോകലാകുമെന്നും വിലയിരുത്തപ്പെട്ടു. എന്നാൽ തീരുമാനം തിരിച്ചടിയായേക്കുമെന്ന് വന്നതോടെയാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. സർക്കാർ തീരുമാനം പിൻവലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇടതു യുവജന സംഘടനകൾ.

സംസ്ഥാന സർക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം

പൊതുമേഖലാ സ്ഥാപനങ്ങളിൽ മാത്രമാണ് പെൻഷൻ പ്രായം 60 ആക്കിയതെന്നും സർക്കാർ ജീവനക്കാർക്ക് നടപ്പാക്കില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയതിനെ തന്നെ ഡിവൈഎഫ്‌ഐയും എഐവൈഎഫും എതിർത്തു. യുവാക്കളുടെ തൊഴിലവസരം ഇല്ലാതാക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങിയ സാഹചര്യത്തിൽ ഇടതു യുവജന സംഘടനകളുടെ എതിർപ്പ് സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ലായിരുന്നു.

തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അപ്പോൾ പറയും എന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതികരണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിനോടു ഡിവൈഎഫ്‌ഐക്കു വിയോജിപ്പ് ഇല്ലെന്നു സംസ്ഥാന പ്രസിഡന്റ് വി.വസീഫും സെക്രട്ടറി വി.കെ.സനോജും വ്യക്തമാക്കി. എന്നാൽ, അതിന്റെ ഭാഗമായി പെൻഷൻ പ്രായം 60 ആക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ അറിയിച്ചിരുന്നു.

.ഉത്തരവിറക്കുക മാത്രമാണ് ധനവകുപ്പ് ചെയ്തത്. അതിനാൽ തീരുമാനം പിൻവലിക്കുക എളുപ്പമല്ല. എന്തുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ വിരമിക്കൽ പ്രായം 60 ആക്കി എന്ന് യുവജന സംഘടനകളെ ബോധ്യപ്പെടുത്താൻ ശ്‌രമം നടത്താൻ ആലോചനയുണ്ടായിരുന്നു. സി പി എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങളും അടുത്ത ദിവസം തുടങ്ങും. സാഹചര്യം വിലയിരുത്തട്ടെ എന്ന സമീപനമാണ് പാർട്ടി നേതൃത്വത്തിനും.

തീരുമാനം മരവിപ്പിച്ചില്ലെങ്കിൽ, ഇടതു യുവജന സംഘടനകൾ വെട്ടിലാകുമായിരുന്നു. സമരം ചെയ്യുമെന്ന് പറഞ്ഞത് വെറും വാക്കല്ല എന്ന് എ.ഐ.വൈ.എഫ് നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...