Connect with us

Hi, what are you looking for?

Kerala

സര്‍ക്കാരിന്‍റെ സ്ഥിരപ്പെടുത്തലുകള്‍ക്കെതിരെ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി : സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പിനികളിലും കോര്‍പ്പറേഷനുകളിലും സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മൂന്നാഴ്ചയ്ക്കകം നിര്‍ദ്ദേശം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയില്‍ പറയുന്നു.

ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്പ്‌മെന്‍റില്‍ (ഐ.എച്ച്‌.ആര്‍.ഡി) വര്‍ഷങ്ങളായി താല്കാലിക ജീവനക്കാരായി ജോലി ചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ ജോയ് ജോസഫ്, ടോം തോമസ് എന്നിവര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. നേരത്തെ ഇതേയാവശ്യം ഉന്നയിച്ചു ഇവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു.

കര്‍ണാടക സര്‍ക്കാര്‍ ഉമാദേവി കേസിലാ സുപ്രീം കോടതി വിധി പ്രകാരം താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കാനായി ചീഫ് സെക്രട്ടറിയെ ഹൈക്കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു. വിധിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഐ.എച്ച്‌.ആര്‍.ഡി യില്‍ താല്കാലികമായി ജോലി ചെയ്തിരുന്ന ചിലരെ സ്ഥിരപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ വാദം ഉന്നയിച്ചത്. ഒരു തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്നതിന്‍റെ പേരില്‍ സ്ഥിരപ്പെടുത്തണമെന്ന അവകാശം ഉന്നയിക്കാന്‍ കഴിയില്ലന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി വിശദീകരിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, പൊതമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളേപ്പോലുള്ള സ്വയം ഭരണ സ്ഥാപനങ്ങള്‍, പ്രത്യേക ആവശ്യത്തിനായി രൂപം നല്‍കിയ എസ്.പി.വി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍) സര്‍ക്കാരുമായി ബന്ധപ്പെട്ട് പൊതു പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൊന്നിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി ഉമാദേവി കേസില്‍ പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി വിധി കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. അതിനാല്‍ ഈ സ്ഥാപനങ്ങള്‍ക്കും ഇവയുടെ മേലധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ഐ.എച്ച്‌. ആര്‍.ഡിയില്‍ സ്ഥിരപ്പെടുത്തിയവരെ കേസില്‍ കക്ഷിയാക്കിയിട്ടില്ലാത്തതിനാല്‍ ഇവരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ ഇടപെടുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്കാലികമായി ജോലി ചെയ്തിരുന്നവരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് ചില ഹര്‍ജികള്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്‍റെ പരിഗണനയില്‍ ഇപ്പോഴുമുണ്ട്. മാര്‍ച്ച്‌ 18 ന് ഈ ഹര്‍ജികള്‍ പരിഗണനയ്ക്കു വരും. ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി വന്നതോടെ ആ ഹര്‍ജികള്‍ക്കും ഇതു ബാധകമാവും.

Summary: Kerala High Court issues stern order against govt

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...