ആരോഗ്യ മന്ത്രി എന്ന നിലക്ക് നമ്മടെ വീണ ജോർജ് വെറും പാഴാണെന്നു വീണ്ടും വീണ്ടും തെളീച്ചു കൊണ്ട് ഇരിക്കുക ആണ്,ഇപ്പോൾ ഇതാ പീഡനം വരെ എത്തി നിൽക്കുക ആണ് കാര്യങ്ങളൊക്കെ , ഏതായാലും ഒരു പെണ്ണിനെ സംബന്ധിച്ച് ആത്മഹത്യാ ച്യ്താൽ പോലും ലൈംഗിക പീഡനത്തിൽ നിന്ന് രക്ഷപെടാൻ സാധിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയി കാര്യങ്ങളുടെ കടപ്പ..സംഗതി വേറെ ഒന്നുമല്ല തൃശൂർ കൊടുങ്ങല്ലൂരിൽ ആത്മഹത്യാശ്രമം നടത്തിയ യുവതിക്ക് നേരെ കൊടും പീഡന ശ്രമം. അതും ഓടി കൊണ്ട് ഇരിക്കുന്ന ആംബുലൻസിൽ വെച്ചും..ആശുപത്രിയിൽ എത്തി കഴിഞ്ഞ ആശുപത്രിയിൽ വെച്ചും . ആശുപത്രി ജീവനക്കാരനായ ദയാലാലാണ് ഈ ലൈംഗികാതിക്രമം നടത്തിയത്. യുവതിയുടെ മൊഴിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ച്യ്തിട്ടുണ്ട്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് കയ്പമംഗലം സ്വദേശിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയ്ക്കെത്തുന്നത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ കൂടെ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഇത് മനസ്സിലാക്കി ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനായ ദയാലാൽ യുവതിക്കൊപ്പം ആംബുലൻസിൽ കയറുകയും അർധ അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ കോളജിലെത്തിയ ശേഷവും ലൈംഗികാതിക്രമമുണ്ടായി. പെൺകുട്ടിയുടെ ബന്ധു എന്ന എന്ന ചമേഞ്ഞ ആണ് ഇയാൾ ആശുപത്രിയിൽ പെരുമാറിയത്. ബോധം തിരികെ വന്ന പെൺകുട്ടി മറ്റ് രോഗികളുടെ ബന്ധുക്കളോടും നഴ്സിനോടും പീഡനം നടന്ന വിവരം പറയുകയും ഇവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതറിഞ്ഞതോടെ ഉടൻ ദയാലാൽ ആശുപത്രിയിൽ നിന്ന് സ്ഥലം വിട്ടു. എന്നാൽ കൊടുങ്ങല്ലൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും മെഡിക്കൽ കോളജ് പൊലീസിന് കൈമാറുകയും ചെയ്തു. ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം ഒക്കെ നൽകിയിട്ടുണ്ട് മാത്രമല്ല സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട്
01:31 PM
തേടിയിട്ടുണ്ട് , ആശുപത്രിയുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു…പക്ഷെ ഇതൊക്കെ അവിടെ വരെ പോകും എന്ന നമ്മക് അറിയാം…പേരിന് എന്തെകിലും കാട്ടികൂട്ടിയിട്ട വീണ വീണ്ടും പൊട്ടു കുത്താൻ പോകും..എന്തായാലും,സംഭവം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സുപ്രണ്ട് ഇൻ ചാർജ്, ആർഎംഒ എന്നിവർ അന്വേഷിക്കും. പ്രാഥമിക റിപ്പോർട്ട് ഇന്ന് തന്നെ കൈമാറും ആണ് നിലവിൽ ഉള്ള റിപോർട്ടുകൾ .