തൃശൂർ. മാസപ്പടി കേസിൽ പ്രതികരണം തേടിയ പത്രക്കാരോട് നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മൈക്ക് ഓഫ് ചെയ്ത് ഇറങ്ങിപ്പോയി. കേസിൽ ഇ.ഡിയുടെ ചോദ്യം ചെയ്യൽ മകൾ വീണയിലേക്ക് എത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണു മുഖ്യമന്ത്രി മറുപടി പറയാദി ഇറങ്ങി പോയത്. ‘ആ ഭയം നിങ്ങൾക്കുണ്ടെങ്കിൽ ആ തോന്നലുമായി നിങ്ങൾ നടക്ക്. ബാക്കി നമുക്ക് പിന്നീട് പറയാം’എന്നു പറഞ്ഞ് മൈക്ക് ഓഫാക്കി മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുകയാണ് ഉണ്ടായത്.
മാസപ്പടി സംഭവത്തിൽ കേന്ദ്ര സർക്കാർ രാഷ്രീറ്റ ചെറ്റത്തരം കാട്ടുന്നു എന്നായിരുന്നു പിണറായിടെ വാദം. പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്. ‘സി പി എം രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാർട്ടിയല്ല ‘ബിജെപി – സിപിഎം ഡീൽ എന്നതു കോൺഗ്രസിന്റെ മോഹം മാത്രമാണ്. സാധാരണനിലയിൽ കള്ളം പറയുന്നയാളല്ല ഞാൻ. പ്രചാരണത്തിനിടെ പറയുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണം. കേരളത്തെക്കുറിച്ച് അദ്ദേഹം നടത്തിയതു കടുത്ത അധിക്ഷേപമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി എല്ലാ സീറ്റുകളിലും മൂന്നാം സ്ഥാനത്താകും പിണറായി വിജയൻ പറഞ്ഞു.
കേരളവിരുദ്ധ സമീപനമാണു കോൺഗ്രസ് സ്വീകരിക്കുന്നത്. അതിനു കേരളം അവർക്കു കനത്ത ശിക്ഷ നൽകും. സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതു സുരേഷ് ഗോപിയെ രക്ഷിക്കാൻ വേണ്ടിയാണെങ്കിൽ അതു നടക്കില്ല. കരുവന്നൂരിന്റെ പേരിൽ കേരളത്തെ തകർക്കുകയെന്ന സമീപനമാണു ബിജെപി സ്വീകരിക്കുന്നത്. കേരളത്തിലെ സഹകരണ മേഖല നല്ല നിലയിലാണ്. തെറ്റായ നിലപാട് ചിലർ സ്വീകരിച്ചു. അവർക്കെതിരെ കടുത്ത നടപടിയെടുത്തിട്ടുണ്ട്’– പിണറായി വിജയൻ കരുവന്നൂരിലെ സിപിഎം നേതാക്കൾ നാദിയ കൊള്ളയെ ന്യായീകരിച്ചു.