Connect with us

Hi, what are you looking for?

Crime,

ആലപ്പുഴയിൽ INTUC നേതാവ് സത്യനെ കൊന്നത് സി പി എം, വെളിപ്പെടുത്തൽ പുറത്ത്

ആലപ്പുഴ . ആലപ്പുഴയിൽ ഐഎൻടിയുസി നേതാവായിരുന്ന സത്യനെ കൊലപ്പെടുത്തിയത് സി പി എം ആണെന്ന് പാർട്ടി പ്രവർത്തകൻ കൂടിയായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കത്ത് പുറത്ത്. സത്യന്റെ കൊലപാതകം സിപിഎം ആലോചിച്ചു നടത്തിയതാണെന്ന് കേസിൽ പ്രതിയായിരുന്ന ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ സി.ബാബുവിന്റെ വെളിപ്പെടുത്തൽ ആണ് പുറത്ത് വന്നിരിക്കുന്നത്. 2001ലാണ് സത്യൻ കൊല്ലപ്പെട്ടത്. കേസിൽ ബിപിൻ ബാബു ഉൾപ്പെടെ എല്ലാ പ്രതികളെയും 2006ൽ കോടതി വെറുതേ വിടുകയായിരുന്നു. മുൻപ് ആർഎസ്എസുകാരനായിരുന്ന സത്യനെ സി പി എം ആസൂത്രിതമായി കൊല ചെയ്യുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ.

നിരപരാധിയായ തന്നെ കേസിൽ പ്രതിയാക്കുകയായിരുന്നു എന്നും, സ്ഥാനം ഒഴിയുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അയച്ച കത്തിൽ ബിപിൻ പറഞ്ഞിട്ടുണ്ട്. ആലപ്പുഴയിലെ വിഭാഗീയതയെ തുടർന്നാണ് ബിപിൻ ഉൾപ്പെടെ മൂന്നു നേതാക്കൾ കത്ത് നൽകിയിരിക്കുന്നത്.

‘ഒരു തരത്തിലും പാർട്ടിക്കകത്ത് നിൽക്കാൻ കഴിയാത്ത നിലയിൽ കടുത്ത മാനസിക പീഡനം നേരിടുകയാണ്. സഖാക്കൾ നൽകുന്ന ഒരു പരാതിയിലും പരിഹാരം ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രശ്നങ്ങൾ പരിഹരിച്ചു എന്ന് കമ്മറ്റിയെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാൽ, ഒരു വിഭാഗം നടത്തുന്ന എല്ലാ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കും പാർട്ടി നേതാവ് സംരക്ഷണം നൽകുകയാണ് ചെയ്യുന്നത് – കത്തിൽ പറയുന്നു.

‘ഞാൻ എസ്എഫ്ഐ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗമായും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പാർട്ടി ഏരിയ കമ്മിറ്റി അംഗമായി 14 വർഷമായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർഥി യുവജന രംഗത്തു പ്രവർത്തിക്കുമ്പോൾ 36 കേസുകളിൽ പ്രതിയായിരുന്നു. പാർട്ടി ആലോചിച്ചു നടത്തിയ ആർഎസ്എസ് പ്രവർത്തകനായിരുന്ന സത്യൻ കൊലപാതകക്കേസിൽ നിരപരാധിയായിരുന്ന എന്നെ പ്രതിയാക്കിയതിനെ തുടർന്ന് 19–ാം വയസിൽ ഞാൻ 65 ദിവസം ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

‘എന്റെ കുടുംബജീവിത്തിന്റെ ഭാഗമായുണ്ടായ ചെറിയ തെറ്റിന് എന്നെ പരമാവധി അപമാനിച്ചു. എന്റെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് പാർട്ടിയിലേക്ക് തിരികെ എടുക്കുന്ന ഘട്ടത്തിൽ സഖാവ് കെ.എച്ച്. ബാബുജാൻ പഴയ ആരോപണങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു മുന്നോട്ടു വരികയാണ്. മാത്രമല്ല ഞാൻ ബിജെപിയിലേക്കു പോകുന്നുവെന്ന കള്ളം സഖാക്കളുടെ ഇടയിൽ പ്രചരിപ്പിക്കുകയാണ്. എന്നെ ഒരു കാരണവശാലും പാർട്ടിയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന ബാബുജാന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് എന്നെ പാർട്ടി ബ്രാഞ്ചിലേക്ക് തരാം താഴ്ത്തുകയായിരുന്നു.

‘എനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ അങ്ങേയറ്റം ആഗ്രഹമുണ്ട്. എന്നാൽ അതിനു വിഘാതമായ നടപടിയാണ് ഇവിടെ ഉണ്ടായത്. ഈ സാഹചര്യത്തിൽ എന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗത്വവും ഒഴിയാൻ ഞാൻ ആഗ്രഹിക്കുന്നു. ജീവിതം മുഴുവൻ പാർട്ടിയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹവുമായി നിൽക്കുന്ന എന്നേപ്പോലുള്ളവരെ വ്യക്തിവൈരാഗ്യം തീർക്കാൻ പാർട്ടിക്ക് നേതൃത്വം കൊടുക്കുന്നവർ ശ്രമിക്കുന്നതിനെപ്പറ്റി പിന്നീട് പാർട്ടി പരിശോധിക്കുന്ന ഘട്ടത്തിൽ ബോധ്യപ്പെടും’ എന്ന കാര്യവും – ബിപിൻ കത്തിൽ പറഞ്ഞിട്ടുണ്ട്.

2001 നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്നാണ് അന്നത്തെ ഐഎൻടിയുസി നേതാവ് ആയിരുന്ന സത്യൻ വധിക്കപ്പെട്ടത്. കീരിക്കാട് കരുവാറ്റംകുഴി ചാപ്രയിൽ അജികുമാർ, സഹോദരൻ അനിൽകുമാർ, പത്തിയൂർ ഇരവുപടിഞ്ഞാറ്റംമുറി പ്രദീപ്, ചാപ്രയിൽ കിഴക്കതിൽ പ്രമോദ്, കോട്ടൂർ തെക്കേത്തറ വീട്ടിൽ സുരേഷ്, കരുവാറ്റംകുഴി കള്ളിക്കാൽത്തറ വീട്ടിൽ ബിപിൻ ബാബു, ആറാട്ടുപുഴ കള്ളിക്കാട്ടുമുറി വഞ്ചിപ്പുരയ്‌ക്കൽ വീട്ടിൽ ബിജു എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇവരെ ആലപ്പുഴ അതിവേഗ കോടതി ജഡ്‌ജി എൻ. സുഗുണനാണ് വെറുതേ വിടുന്നത്.

2001ൽ കായംകുളം മണ്ഡലത്തിൽ ജി. സുധാകരനെതിരെ കോൺഗ്രസ് നേതാവ് എം.എം. ഹസന് അട്ടിമറി വിജയം സമ്മാനിച്ച തിരഞ്ഞെടുപ്പിൽ കീരിക്കാട് കളീക്കൽ വീട്ടിൽ സത്യൻ സജീവ പ്രവർത്തകനായിരുന്നു. 2001 ജൂൺ 20നു കരീലക്കുളങ്ങര സ്‌റ്റാൻഡിൽ ഓട്ടോറിക്ഷയുമായി യാത്രക്കാരെ കാത്തിരിക്കുകയായിരുന്ന സത്യനെ രാവിലെ ഏഴു മണിയോടെ ഏഴാം പ്രതി ബിജു ഓട്ടം വിളിച്ചുകൊണ്ടുപോവുകയായിരുന്നു. കരീലക്കുളങ്ങര കൊട്ടയ്‌ക്കാട് ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോൾ മറ്റ് ആറു പ്രതികൾ ചേർന്നു വെട്ടിവീഴ്‌ത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. മാരകമായി മുറിവേറ്റ സത്യൻ ആലപ്പുഴ മെഡിക്കൽ കോളജ്, എറണാകുളം സ്‌പെഷലിസ്‌റ്റ് ആശുപത്രി എന്നിവിടങ്ങളിൽ 22 ദിവസത്തെ ചികിൽസക്ക് ശേഷം മരണപെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...