അറും ക്രിമിനലുകളെ സി പി എം പോറ്റി വളർത്തിയതിൽ അനിവാര്യമായി ഉണ്ടായ ദുരന്തമാണ് പാനൂരിൽ നടന്നതെന്ന് പാണ്ഡ്യാല ഷാജി. പാനൂരിലേത് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ തെളിവാണ്. ബോംബ് നിർമ്മാണത്തിനായി ക്രിമിനൽ സംഘങ്ങളെ സി പി എം വളർത്തി. തെരഞ്ഞെടുപ്പെന്ന ജനാധിപത്യ പ്രക്രിയയെ ബോംബ് രാഷ്ട്രീയം കൊണ്ട് അട്ടിമറിക്കാനുള്ള ശ്രമമാണ് പാനൂരിൽ നടന്നത്. ക്രൈം ചീഫ് എഡിറ്റർ ക്രൈം നന്ദകുമാറിനോട് സംസാരിക്കുകയായിരുന്നു പാണ്ഡ്യാല ഷാജി.
“ചന്ദ്രശേഖരന്റെ ചോരയുടെ ഗന്ധം ഒരിക്കലും വടകരയിൽ നിന്ന് മാഞ്ഞു പോകില്ല -പാണ്ഡ്യാല ഷാജി
പാനൂരിനെ സി പി എമ്മിന്റെ ഒരു ബോംബ് നിർമ്മാണ ഫാക്ടറിയാക്കി മാറ്റി. പാർട്ടി ആവശ്യങ്ങൾക്കായി ഉപയോഗ പെടുത്തിയ ക്രിമിനലുകളെ ആവശ്യം കഴിഞു കൈയ്യൊഴിഞ്ഞപ്പോൾ അവർക്ക് വരുമാന മാർഗങ്ങൾ ഇല്ലാതായി. ഇതോടെയാണ് ഇവർ ഗുണ്ടാ സംഘങ്ങൾ ഉണ്ടാക്കുന്നത്. ഇത് പാനൂരിനെ ഒരു സംഘർഷ മേഖലയായി മാറ്റുകയായിരുന്നു. ഒരു സാമൂഹ്യ അന്തരീക്ഷമാണ് പാനൂരിന് ഇന്ന് ഉള്ളത് – പാണ്ഡ്യാല ഷാജി പറഞ്ഞു.
ബോംബുണ്ടാക്കിയവർ സന്നദ്ധ പ്രവർത്തകനെന്ന പുത്തൻ ക്യാപ്സ്യൂളുമായി നുണയുടെ ആശാൻ ഗോവിന്ദൻ
പാനൂരിൽ പൊട്ടിയ ബോംബ് പൊട്ടിയില്ലായിരുന്നു എങ്കിൽ വാടകരയിലേക്ക് മാത്രമല്ല മറ്റു ജില്ലകളിലേക്കും ഇവ കയറ്റി അയക്കപ്പെടുമായിരുന്നു. എത്രപേർ മരിച്ചു വീഴുമായിരുന്നു? അപ്പോഴും പ്രസ്താവകൾ നടത്തി ഡബിൾ ഗൈയിം കളിക്കുമായിരുന്നു സി പി എം. കെ കെ ശൈലജ വടകരയിൽ സ്ഥാനാർത്ഥി ആയപ്പോൾ തന്നെ പരാജയമായിരുന്നു ആദ്യം നുണഞ്ഞത്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം തെരഞ്ഞെടുപ്പിൽ ചർച്ചയാവില്ലെന്നായിരുന്നു കെ കെ ശൈലജ പറഞ്ഞത്. ചന്ദ്രശേഖരന്റെ ചോരയുടെ ഗന്ധം ഒരിക്കലും വടകരയിൽ നിന്ന് മാഞ്ഞു പോകില്ല -പാണ്ഡ്യാല ഷാജി പറയുന്നു.
പാണ്ഡ്യാല ഷാജിയുമായുള്ള ക്രൈം ചീഫ് എഡിറ്റർ ക്രൈം നന്ദകുമാർ നടത്തിയ അഭി മുഖം കേൾക്കുക.