Connect with us

Hi, what are you looking for?

Crime,

CPM ന് തൃശ്ശൂരിൽ നികുതി അടക്കാത്ത കോടികളുടെ കള്ളപ്പണം, തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചില്ല, കടുത്ത നടപടികളിലേക്ക്

തൃശ്ശൂര്‍ . തൃശൂർ ജില്ലയിൽ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുള്ള സി പി എമ്മിന്റെ, തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാത്തതും നികുതി അടക്കാത്തതുമായ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളുമായി ഇ ഡി യും ആദായ നികുതി വകുപ്പും. സി പി എമ്മിന്റെ കള്ളപ്പണ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ക്കെതിരേ നടപടി എടുക്കാൻ ഇ ഡിയും ആദായ നികുതി വകുപ്പും നടപടികൾ തുടങ്ങി.

ജില്ലയില്‍ തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കാത്ത 81 അക്കൗണ്ടുകളാണ് സി പി എമ്മിന് ഉള്ളത്. ഈ അക്കൗണ്ടുകളിലുള്ള കോടികള്‍ക്ക് നികുതി അടച്ചിട്ടില്ല. കണക്കിൽ ഈ അക്കൗണ്ടുകളിൽ തുകയും കാണിച്ചിട്ടില്ല. കണക്കില്‍പ്പെടാത്ത ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ കടുത്ത നടപടികളിക്ക് കേന്ദ്ര ഏജന്‍സികള്‍ നീങ്ങിയിട്ടുണ്ട്.

ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെയും മറ്റു നേതാക്കളെയും ഇ ഡിയും ആദായ നികുതി വകുപ്പും കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തിരുന്നു. ജില്ലാക്കമ്മിറ്റിയുടെ അക്കൗണ്ടിനെക്കുറിച്ചേ തനിക്കറിയൂ എന്ന നിലപാടിലായിരുന്നു വർഗീസ്. മറ്റു അക്കൗണ്ടുകളെപ്പറ്റി അറിയില്ലെന്നുമായിരുന്നു വര്‍ഗീസിന്റെ മറുപടി. ജില്ലയുടെ പല ഭാഗത്തും പാര്‍ട്ടി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിന്റെ സ്രോതസ് ഇ ടിക്ക് മുന്നിലും ആദായ നികുതി വകുപിന് മുന്നിലും വെളിപ്പെടുത്തിയെ മതിയാവൂ.

ബാങ്ക് ഓഫ് ഇന്ത്യയിൽ സി പി എം ജില്ലാക്കമ്മിറ്റിയുടെ പേരില്‍ ഉണ്ടായിരുന്ന രഹസ്യ അക്കൗണ്ട് ദിവസങ്ങള്‍ക്കു മുമ്പ് മരവിപ്പിച്ചിരുന്നു. ഇതില്‍ അഞ്ചു കോടി രൂപയാനുള്ളത്. ഇതു കൂടാതെ ജില്ലാക്കമ്മിറ്റിക്കു വേറെ നാല് അക്കൗണ്ടുകളുണ്ട്. ഇവയും പരിശോധിച്ചു വരുകയാണ്. ജില്ലാക്കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിൽ കള്ളപ്പണം സൂക്ഷിക്കായി മാത്രം പ്രത്യേക ലോക്കർ ഉണ്ടെന്ന വിവരങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു. ഈ പണം മറ്റു രഹസ്യ അക്കൗണ്ടുകളിക്കോ നേതാക്കൾ രഹസ്യ കേന്ദ്രങ്ങളിലേക്കോ മാറ്റിയിട്ടുണ്ടേക്കുമെന്നും സംശയിക്കുന്നുണ്ട്.

തൃശൂർ ജില്ലയില്‍ മാത്രം സിപിഎം ഭരിക്കുന്ന 12 സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്നത് കഴിഞ്ഞ ദിവസം ഇ ഡി കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഈ സഹകരണ ബാങ്കുകളിലും ഇ ഡി പരിശോധന നടത്തുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എം.എം. വര്‍ഗീസിനു പുറമേ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ പി.കെ. ഷാജന്‍ എന്നിവരെയും ഇ ഡി കഴിഞ്ഞ ദിവസം ഇ ഡി വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യലിനുശേഷം രാത്രി ഇവരെ തുടർന്ന് വിട്ടയച്ചു.

തിങ്കളാഴ്ച രാവിലെ 11 മണി മുതലായിരുന്നു ഇവരെ ചോദ്യം ചെയ്യുന്നത്. ബിജുവും ഷാജനും സിപിഎം നിയമിച്ച കരുവന്നൂര്‍ തട്ടിപ്പ് അന്വേഷണ കമ്മിറ്റി അംഗങ്ങളായിരുന്നു. അന്വേഷണം നടത്തിയ റിപ്പോർട്ട് പാര്‍ട്ടിക്കു നല്കിയില്ലെന്നും അതിനാലാണ് പാര്‍ട്ടി കറുവണ്ണൂരിലെ സി പി എം കൊള്ളയിൽ നടപടി എടുക്കാതിരുന്നതെന്നുമാണ് ബിജുവിന്റെ മൊഴിയിലെ ന്യായീകരണം. ഇത് ഇ ഡി വിശ്വസിക്കുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ട് പാര്‍ട്ടിക്കു സമര്‍പ്പിച്ചിരുന്നെന്ന് പി.കെ. ഷാജന്‍ പറഞ്ഞിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...