തൃശൂർ . ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന ജൂൺ നാലിന് തൃശൂരിന്റെ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്ന് സുരേഷ് ഗോപി. തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നത്. എടുക്കും, എടുത്തിരിക്കും. തൃശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും സുരേഷ് ഗോപി ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പരിപാടിയിൽ പറഞ്ഞു.
തൃശൂരിന് മഹാരഥന്മാര്‍ പല സംഭാവനകളും നല്‍കിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയെയും കെ കരുണാകരനെയും താന്‍ ഒരിക്കലും മറക്കില്ല. അവര്‍ കേരളത്തിന് നല്‍കിയിട്ടുള്ള ഒരുപാട് സംഭാവനകളുണ്ട്. അതൊന്നും ഒരുകാലത്തും മറക്കില്ല. പക്ഷെ അതിന് ശേഷം കുരിശ്ശിലേറ്റപ്പെട്ട തൃശൂരില്‍ 2024 ജൂണ്‍ നാലിന് ഉയിര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നത്. – സുരേഷ് ഗോപി പറഞ്ഞു.
ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും സുരേഷ് ഗോപി മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പൽ ആടി ഉലയും – സുരേഷ് ഗോപി പറഞ്ഞു.