ന്യൂഡൽഹി . തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ സംഭവത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. കച്ചത്തീവിനെ കോൺഗ്രസ് നിസ്സാരമായി വിട്ടുകൊടുക്കുകയായിരുന്നു – പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ‘കച്ചത്തീവിനെ എത്ര നിസാരമായാണ് കോൺഗ്രസ് വിട്ടുകൊടുത്തത്, കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇന്ത്യൻ ജനതയുടെ മനസ്സിൽ വീണ്ടും ഉറപ്പിക്കുന്നതാണ് ഈ സംഭവം’ ’മോദി എക്സിൽ കുറിച്ചു.
തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈക്ക് ലഭിച്ച വിവരാവ കാശ മറുപടിയുടെ അടിസ്ഥാനത്തിൽ ഒരു ദേശീയ മാധ്യമം തയ്യാറാക്കിയ റിപ്പോർട്ട് പങ്കുവച്ചുകൊണ്ടാണ് മോദി കോൺഗ്രസിനെ തിരെ ആഞ്ഞടിച്ചത്. റിപ്പോർട്ട് കണ്ണുതുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്ന തുമാണെന്നാണ് മോദി വിശേഷിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 75 വർഷമായി ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താല്പര്യങ്ങളും ദുർബലപ്പെടുത്തുന്ന തരത്തിലാണ് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ – മോദി പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ മത്സ്യ സമ്പത്തുകുറയുമ്പോൾ തമിഴ്നാട്ടിൽ നിന്ന് മത്സ്യത്തൊഴിവാളികൾ മീൻ പിടിക്കാൻ പോകുന്ന സ്ഥലമായിരുന്നു കച്ചത്തീവ്. അന്താരാഷ്ട്ര രേഖ മറികടന്ന് മത്സ്യബന്ധനത്തിന് വരുന്ന തൊഴിലാളികളെ ശ്രീലങ്ക തടഞ്ഞുവയ്ക്കുന്നത് പതിവാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ദ്വീപ് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നേരത്തേ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നതാണ്.