ന്യൂഡൽഹി . മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ പിറകെ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം ബിജെപി കടുപ്പിച്ചതോടെ ഡൽഹിയിൽ എ എ പി സർക്കാർ നിലം പൊത്താനുള്ള സാധ്യത വർധിച്ചു. രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനല്ല നീക്കങ്ങളാണ് നടക്കുന്നത്. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ട് കഴിഞ്ഞു. സംസ്ഥാന ഭരണ സംവിധാനം തകർന്നുവെന്നാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍, കെജ്രിവാൾ ജയിലിൽ കിടന്ന് ഭരിക്കുമെന്നാണ് എഎപി നേതാക്കൾ ആവര്‍ത്തിച്ച് പറയുന്നത്.
ഡൽഹി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്നാണ് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലിൽ കിടന്ന് മുഖ്യമന്ത്രി ഭരിക്കുമെന്ന് എഎപി നേതാക്കൾ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ബിജെപിയുടെ ഈ നീക്കം. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ ഇന്ത്യ സഖ്യം നേതാക്കളുമായി യോജിച്ചു പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കിയിട്ടുണ്ട്.
കെജ്രിവാൾ രാജിവെക്കില്ല. മുഖ്യമന്ത്രിയായി തുടരും. എല്ലാ എംഎൽഎമാർക്കും ഇക്കാര്യത്തിൽ യോജിപ്പാണുള്ളത്. ഇന്ത്യ സഖ്യം നേതാക്കളുമായി സംസാരിച്ചു. അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. കോടതിയിൽ പ്രതീക്ഷയുണ്ട്. അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ കോടതിയെ അറിയിച്ചതാണ്. ബാക്കി പ്രതിപക്ഷ നേതാക്കളെയും വൈകാതെ അറസ്റ്റ് ചെയ്യും. ചെറിയ പാർട്ടി എന്ന് എഎപിയെ അമിത് ഷാ കളിയാക്കിയിരുന്നു. എന്നിട്ടും എന്തിനാണ് ഈ പാർട്ടിയുടെ 4 പ്രധാന നേതാക്കളെ ജയിലിൽ അടച്ചത്? ജനം നോക്കി ഇരിക്കില്ലെന്നും തുടർ പ്രതിഷേധം നേതാക്കളുമായി കൂടി ആലോചിച്ച ശേഷം നടത്തുമെന്നും സൗരഭ് ഭരദ്വാജ് പറയുകയുണ്ടായി.
ഇതിനിടെ, അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധങ്ങൾക്കാണ് അധ്വാനം ചെയ്തിരിക്കുന്നത്. രാജ്യ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പിസിസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അറസ്റ്റിന് പിറകെ അരവിന്ദ് കെജ്രിവാളിന്റെ കുടുംബവുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധി എല്ലാ പിന്തുണയും അറിയിച്ചു. നിയമ പോരാട്ടത്തിന് സഹായവും വാഗ്ദാനം ചെയ്തു. രാഹുൽ ഗാന്ധി വെള്ളിയാഴ്ച കെജ്‌രിവാളിന്റെ വീട്ടിൽ നേരിട്ടെത്തി പിന്തുണ അറിയിക്കും. ഒരു ഏകാധിപതി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നായിരുന്നു അറസ്റ്റിന് പിറകെ ഉണ്ടായ രാഹുലിന്‍റെ പ്രതികരണം.
അറസ്റ്റിന് പിറകെ ദില്ലിയിലെ കോൺഗ്രസ് നേതാക്കൾ കെജ്രിവാളിന്റെ വസതിയിലെത്തി പിന്തുണ അറിയിച്ചിരുന്നു. ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഭരണഘടനാ വിരുദ്ധ പ്രവർത്തികൾക്കെതിരെ ഇന്ത്യാ സംഖ്യം ഒരുമിച്ച് പോരാടുമെന്നും ശരത് പവാർ പറഞ്ഞു. അറസ്റ്റ് വിവരം അറിഞ്ഞ് ഞെട്ടിയെന്ന് എക്സിൽ തരൂർ രേഖപ്പെടുത്തി.