തിരുവനന്തപുരം . വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിർമാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകൾ പാലിക്കുന്നതിലും വീഴ്ച ഉണ്ടായെന്നു വിവരം. പാലത്തിന്റെ ബലക്ഷയമാണ് അപകടത്തിന് മുഖ്യകാരണയായിരിക്കുന്നത്. നിർമ്മാണത്തിലെ വൈകല്യം സർക്കാരിനും വകുപ്പിനും വകുപ്പ് മന്ത്രിക്കും ഉണ്ടായ പാളിച്ച തന്നെയാണ്. തിരമാലകളെ താങ്ങാൻ പാലത്തിനു ശേഷി ഉണ്ടായിരുന്നില്ല.
ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ ടൂറിസം ഡയറക്ടർ പി ബി നൂഹ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോർട്ട് നൽകുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ടൂറിസം മന്ത്രിയുടെ മറുപടി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും ചേർന്നുള്ള പദ്ധതിയുടെ നടത്തിപ്പ് ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കാണ്. പാലത്തിന്റെ സുരക്ഷാ ചുമതല കരാർ കമ്പനിക്ക് മാത്രമാണെന്ന ഡി ടി പി സിയുടെയും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും വാദം ടൂറിസം സെക്രട്ടറി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇക്കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടാവും.
ചാവക്കാട് ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്ന വിവാദം കെട്ടടങ്ങും മുൻപാണ് വർക്കലയിലെ സംഭവം ഉണ്ടായിരിക്കുന്നത്. ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കു വേണ്ടിയാണ് ഈ പദ്ധതി വർക്കലയിൽ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുൻകൈയെടുത്ത് കൊണ്ടുവന്നെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
കടൽ ക്ഷുഭിതമായ സമയത്ത് പാലം പ്രവർത്തിപ്പിച്ചതിൽ വീഴ്ച ഉണ്ടായി. മതിയായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിറ്റായിരുന്നില്ല ഇത്. വർക്കല നഗരസഭ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ കടലിൽ വീണു പരിക്കേറ്റ മൂന്ന് പേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജ് തകർന്ന് വിനോദ സഞ്ചാരികൾക്ക് അപകടമുണ്ടായ സംഭവത്തിൽ, സുരക്ഷാ ചുമതലയും നടത്തിപ്പും കരാർ കമ്പനിയുടെ ഉത്തരവാദിത്വമെന്ന ഡിടിപിസിയുടെ വാദം ടൂറിസം ഡയറക്‌ടർ തള്ളിയിരുന്നു. ശനിയാഴ്ച വൈകുന്നേരം വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് 15 പേര്‍ക്ക് പരുക്കറ്റിരുന്നു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.