‘ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകണം Mr പിണറായി. നിങ്ങളാണോ ഒരു മുഖ്യമന്ത്രി? ഉളുപ്പുണ്ടോ നിങ്ങൾക്ക്? ജനം തെരുവിൽ ചോദിക്കുന്ന ചോദ്യങ്ങളാണിത്. അത്രക്ക് ജനം പൊറുതി മുട്ടിയിരിക്കുന്നു. അത്രക്ക് പിണറായി വിജയന്റെ ഭരണം ജനങ്ങൾക്ക് മതിയായിരുന്നു. എല്ലാം ശരിയാകുമെന്നു കരുതി കാത്തിരിക്കുന്നവർക്കെല്ലാം തെറ്റിപ്പോയി. ഒന്നും ശരിയാകുന്നില്ല. ഇനിയൊട്ടു ശരിയാവുകയും ഇല്ല.
വയനാട്ടിലും കോതമംഗലത്തും കണ്ടതുപോലെ, ജീവിക്കാനുള്ള കൊതിയിൽ ജനം തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുന്ന സ്ഥിതി. അവിടെയും ജനത്തെ പോലീസിനെ ഉപയോഗിച്ച് വിരട്ടുന്നു. ആട്ടിയോടിക്കുന്നു. ഒന്നോർക്കുക, കേരളം കണ്ട ആദ്യത്തെ മുഖ്യമന്ത്രിയല്ല പിണറായി വിജയൻ. ഇ എം എസ് മുതൽ അച്ചുതാനന്ദനും ഉമ്മൻചാണ്ടിയും വരെ ഇരുന്ന കസേരയിലാണ് പിണറായി വിജയനും ഇരിക്കുന്നതെന്ന ഓർമ്മയുണ്ടാവണം.
പരിപാവനമായ ആ കസേരയിലിരുന്നു ജനത്തോടു നെറികേട് കാണിക്കരുത്. എത്രവേണമെങ്കിളിലും കട്ടോളൂ. കമ്യുണിസത്തെ പിണറായിസം ആക്കിക്കോളൂ. പക്ഷെ ജനത്തിന്റെ ജീവന് സംരക്ഷണം കൊടുക്കാനായില്ലെങ്കിൽ ഇറങ്ങി പോയേക്കണം. അതിനായി ജനത്തെ തെരുവിൽ ഇറക്കരുത്.
ഒരു കൈയിൽ ഉത്തരവാദിത്വം ഒഴിയാനുള്ള 1972ലെ കേന്ദ്ര വനനിയമവും മറുകൈയിൽ വന്യജീവികളാൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കു കൊടുക്കാനുള്ള 10 ലക്ഷം രൂപയുടെ ചെക്കും തീർന്നു ഇന്നുള്ള പിണറായിയുടെ ഉത്തരവാദിത്വം. ഇതാണോ ദിവസവും നിരപരാധികളുടെ ചോര വീഴുന്ന സംസ്ഥാനത്തെ ഒരു സർക്കാർ ചെയ്യേണ്ടത്? എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
വയനാട്ടിലും കോതമംഗലത്തും കണ്ടതുപോലെ, ജീവിക്കാനുള്ള കൊതികൊണ്ട് ജനം തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുകയാണ്.
ലോകത്തു മറ്റെവിടെയാണ് ഈ ദുരവസ്ഥയുള്ളത് ? വന്യജീവികൾക്കു മനുഷ്യരേക്കാൾ വില കൊടുക്കുന്ന നിയമങ്ങൾ മറ്റേത് രാജ്യത്താണുള്ളത്. സംസ്ഥാന സർക്കാർ ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ പിണറായി സർക്കാർ ബോധ പൂർവം മറക്കുകയാണ്. വന്യ ജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷാ നൽകാൻ കേന്ദ്ര സർക്കാർ നൽകിയ ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചിട്ടു ജനത്തെ വിഡ്ഢികളാക്കുകയാണ്.
കേരളത്തിൽ ഇതുപോലൊരു വനം മന്ത്രിയെ എന്തിനാണ്? മനുഷ്യ പറ്റില്ലാത്ത ഇത്തരക്കാരെ എന്തിനു വെച്ച് കൊണ്ടിരിക്കണം. ജനത്തിന് വേണ്ടാത്ത കസേരയിലിരിക്കാൻ പോലും യോഗ്യതയില്ലാത്തവരെ ഒക്കെ തീറ്റി പോറ്റി ഖജനാവ് മുടിക്കുന്നത് എന്തിന്? ഇതിനൊക്കെ പിണറായി മറുപടി പരയണം, ഇല്ലെങ്കിൽ ജനം നാളെ പറയിക്കും.
ചൊവ്വാഴ്ച കോഴിക്കോട് കക്കയത്തും തൃശൂർ പെരിങ്ങൽകുത്തിലുമായി വന്യജീവികളുടെ ആക്രമണത്തിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എത്ര മനുഷ്യ ജീവൻ നഷ്ടപ്പെട്ടാലും ഇങ്ങനെ നിഷ്ക്രിയമായിരിക്കാൻ കഴിയുന്ന കല്ലുപോലുള്ള ചങ്ക് പിണറായിക്ക് മാത്രമേ ഉള്ളൂ. വന്യമൃഗങ്ങളെ തല്ലിയോടിക്കാൻ കഴിവില്ലാത്തവർ പ്രിയപ്പെട്ടവരുടെ ദാരുണാന്ത്യത്തിൽ പ്രതിഷേധിക്കുന്നവരെ തല്ലിയോടിക്കുന്ന കാഴ്ച യാണ് നേരിൽ കാണേണ്ടി വരുന്നത്. ഒരു കൈയിൽ ഉത്തരവാദിത്വം ഒഴിയാനുള്ള 1972ലെ കേന്ദ്ര വനനിയമവും മറുകൈയിൽ വന്യജീവികളാൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കു കൊടുക്കാനുള്ള 10 ലക്ഷം രൂപയുടെ ചെക്കും കൊണ്ട് ജനത്തെ കബളിപ്പിക്കുകയാണ് പിണറായി വിജയൻ.
ഇതാണോ ഒരു സർക്കാരിന്റെ ഉത്തരവാദിത്വം? ഇതാണോ ദിവസവും നിരപരാധികളുടെ ചോര വീഴുന്ന സംസ്ഥാനത്തെ സർക്കാർ ചെയ്യേണ്ടത്? എല്ലാം ശരിയാകുമെന്നു കരുതി. പക്ഷെ തെറ്റിപ്പോയി Mr പിണറായി വിജയൻ. ജനങ്ങൾക്ക് തെറ്റിപ്പോയി. നിങ്ങളെ വിശ്വസിച്ച ജനത്തിന് മൊത്തം തെറ്റി. ഒന്നും ശരിയാകുന്നില്ല.
നേര്യമംഗലത്ത് ഇന്ദിരയെന്ന വീട്ടമ്മയെ കാട്ടിലല്ല, സ്വന്തം പറമ്പിൽ പണിയെടുക്കുമ്പോഴാണ് കാട്ടാന കുത്തിക്കൊന്നത്. കക്കയത്ത് പാലാട്ട് ഏബ്രഹാം എന്ന കർഷകനും കൃഷിയിടത്തിലാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദിവസവും ആളുകൾ കൊല്ലപ്പെടുന്നതു നിസാരമായാണ് പിണറായി സർക്കാർ കാണുന്നത്. ദിവസങ്ങൾക്ക് മുൻപ് വയനാട്ടിൽ ജനങ്ങൾ തെരുവിലിറങ്ങിയതുപോലെ ശക്തമായ പ്രതിഷേധമാണ് കോതമംഗലത്ത് നടന്നത്. ദേശീയപാതയിൽ ഇന്ദിരയുടെ മൃതദേഹം എത്തിച്ചു പ്രതിഷേധിക്കാൻ ജനങ്ങൾ നിർബന്ധിതരാവുകയായിരുന്നു. അത്തരം സമരമാർഗങ്ങൾ ഉചിതമല്ലെന്ന് അറിയാമെങ്കിലും മനുഷ്യത്വം ലവലേശമില്ലാത്ത സംസ്ഥാന സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ അതുകൊണ്ടെങ്കിലും സാധിക്കുമെന്ന് പാവങ്ങൾ ചിന്തിച്ചുപോയി.
മൃതദേഹങ്ങളെപ്പോലും സമരത്തിനുപയോഗിക്കേണ്ട ഗതികേടിലേക്ക് അവരെ വലിച്ചെറിഞ്ഞത് കേരളം ഭരിക്കുന്ന സർക്കാരാണ്. വന്യമൃഗങ്ങൾക്കൊപ്പം നിന്നു ജനങ്ങളോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന സർക്കാരാണ്. പ്രതിഷേധസ്ഥലത്തുനിന്നു ബലംപ്രയോഗിച്ചു മൃതദേഹപേടകം വലിച്ചുകൊണ്ടുപോയ പോലീസ് മൃതദേഹത്തോടും പ്രതിഷേധക്കാരോടും കാണിച്ചതും അനാദരവും, അഹങ്കാരവുമായിരുന്നു.
പടയപ്പ എന്ന മദംപൊട്ടിയ ഒരാന ദിവസങ്ങളായി മൂന്നാറിലെ ജനവാസ മേഖലകളിലൂടെ അഴിഞ്ഞാടുകയാണ്. സർക്കാരും കോടതിയുമുള്ള ഒരു രാജ്യത്ത് ജനം ജീവനെ ഭയന്ന് ദിനങ്ങൾ എണ്ണുകയാണ്. കടലാർ ഫാക്ടറി ഡിവിഷനിൽ പലചരക്കുകട അടിച്ചുതകർത്തപ്പോൾ അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന കടയുടമ മോഹൻരാജും ഭാര്യയും പിന്നിലെ വാതിലിലൂടെ ഇറങ്ങിയോടിയത് കൊണ്ട് തലനാരിഴ ക്കാണ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ പാഴ്വാഗ്ദാനങ്ങളും 10 ലക്ഷത്തിന്റെ ചെക്കുമായി അവരുടെ വീട്ടിലും എത്തുമായിരുന്നു.
കേരളത്തിൽ മനുഷ്യൻ ദാരുണമായി കൊല്ലപ്പെടുമ്പോൾ മൃഗങ്ങളുടെ പക്ഷം ചേരുന്നതു സർക്കാരാണെങ്കിലും കോടതിയാണെങ്കിലും മൃഗസ്നേഹികളാണെങ്കിലും മനുഷ്യവിരുദ്ധതയാണ്. വയനാട്ടിലും ഇടുക്കിയിലും ഉൾപ്പെടെ കടുവ തിന്ന മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങളും ആന ചവിട്ടിയ ശരീരത്തിന്റെ ബാക്കിയുമൊക്കെ മുഖ്യ മന്ത്രിയുടെയും വനം മന്ത്രിയുടെയും വീട്ടിലുള്ളവരുടേതായാൽ എന്നീ വന്യ ജീവി ശല്യത്തിന് അറുതി ഉണ്ടാവും. മുള്ളി വിരട്ടുന്ന മരപ്പട്ടിയെപ്പോലെയല്ല മദം പൊട്ടിയ ക്രൂരജന്തുക്കൾ. മലയോരങ്ങളിലെ മനുഷ്യരുടെ പ്രാണനെടുക്കുന്നത് തുടരുകയാണവർ.
കേന്ദ്ര ഫണ്ടു തന്നിട്ടുകൂടി കിടങ്ങുകൾ കുഴിക്കാനോ? ഫെൻസിംഗ് തീർക്കാനോ? തയ്യാറാവാത്ത പിണറായി ഭരണത്തിന്റെ നെറി കെട്ട പണി ജനത്തോടു കാണിച്ച് മനുഷ്യ ജീവനുകൾ ഇനിയും കുരുതി കൊടുക്കരുത്. മനുഷ്യപക്ഷത്തു നിൽക്കാതെ നിയമത്തിൽ വകുപ്പുണ്ടെന്നു പറഞ്ഞു പറ്റിച്ച് ഇനിയും രക്ഷപെടാൻ ശ്രമിക്കരുത്. മാസപ്പടിയൊന്നും കിട്ടാനില്ലാത്ത ഒരു കുടുംബത്തിന് പിണറായി സർക്കാരിന്റെ നഷ്ടപരിഹാരം കൊണ്ട് എന്തു ചെയ്യാനാണ്?. ഈ നാശം നിങ്ങൾ വരുത്തിവച്ചതാണെന്നോർത്തെങ്കിലും ആശ്വാസധനം 50 ലക്ഷമാക്കണം. ലോകത്തുള്ള സകല നിയമങ്ങളും തടസമായി പറഞ്ഞു മുങ്ങാത്തൊരാളെ ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിക്കണം. ഇപ്പോഴത്തെ വനം മന്ത്രിയെ തൂക്കിയെടുത്ത് എറിയണം. പിണറായിയുടെ നിഷ്ക്രിയതയ്ക്ക് എട്ടു വർഷമായെന്ന് ഓർക്കണം. ഒന്നും ശരിയായിട്ടില്ല, പിണറായി വിജയൻ, നിങ്ങൾ ജനത്തെയാണ് ശരിയാക്കിയിരിക്കുന്നത്.