തിരുവനന്തപുരം . പുറത്താക്കൽ നടപടിയുടെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ നാല് സര്‍വകലാശാലകളിലെ വി സി മാരില്‍ നിന്ന് ശനിയാഴ്ച വിശദീകരണം തേടും. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരോട് രാജ്ഭവനില്‍ ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്‌കൃത വിസി അസൗകര്യം അറിയിസിച്ചിരുന്നെങ്കിലും ഓണ്‍ലൈന്‍ വഴി ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുകയായിരുന്നു. കെടിയു വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെയാണ് മറ്റ് വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ നടപടി ആരംഭിക്കുന്നത്. വിസിമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ഹിയറിങ് നിര്‍ദേശിച്ചിരിക്കുന്നത്. യുജിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഇല്ലെന്ന് ചൂണ്ടികാട്ടിയാണ് ഗവര്‍ണറുടെ നടപടി. പട്ടികയില്‍ ഇനി നാല് പേരാണ് ബാക്കിയുള്ളത്.