തിരുവനന്തപുരം . സംസ്ഥാന ഗവർണറും യൂണിവേഴ്സിറ്റികളുടെ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രീയ യുദ്ധം നടത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റേയും സംസ്ഥാന സർക്കാരിന്റെയും കണക്ക് കൂട്ടലുകളൊക്കെ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർ മാരുടെ കാര്യത്തിൽ പിഴച്ചു. ഗവർണറുടെ ഹിയറിങ്ങിനു മുൻപേ ഒരു വി സി രാജിവെച്ചോടി ഒളിച്ചു. മറ്റു 3 വി സി മാർക്കും യോഗ്യത ഇല്ലെന്നു ഗവർണറുടെ ഹിയറിങ്ങിൽ യുജിസി ജോയിന്റ് സെക്രട്ടറി കുറിച്ചു.
തിരുവനന്തപുരം . ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ മുബാറക് പാഷാ ഗവർണറുടെ ഹിയറിങ്ങി ൽ പോലും പങ്കെടുക്കാതെ രാജിവെച്ചോടി. പുറത്താക്കൽ നടപടിയുടെ ഭാഗമായി മുബാറക് പാഷാ അടക്കം നാല് വി സിമാരിൽ നിന്ന് ഗവർണർ ശനിയാഴ്ച ഹിയറിങ്ങ് നടത്താൻ തീരുമാനിച്ചിരുന്നു. ഹിയറിങ്ങിന് മുൻപ് തന്നെ വിസി കസേരയിൽ ഇരിക്കാൻ യുജിസി ചട്ടപ്രകാരം യോഗ്യത ഇല്ലാത്ത വി സി ഗവർണർക്ക് രാജിക്കത്ത് നൽക്കുകയായിരുന്നു. രാജിക്കത്തിൽ ഗവർണർ തീരുമാനം എടുത്തില്ല.
പുറത്താക്കൽ നടപടിയുടെ ഭാഗമായാണ് നാല് വി സിമാരിൽ നിന്നും ഗവർണർ ശനിയാഴ്ച ഹിയറിങ്ങ് നടത്തിയത്. കാലിക്കറ്റ്, സംസ്‌കൃതം, ഡിജിറ്റൽ, ഓപ്പൺ സർവ്വകലാശാല വിസിമാരോട് രാജ് ഭവനിൽ നേരിട്ട് ഹാജരാകാനായിരുന്നു ഗവർണർ നിർദ്ദേശം നൽകിയിരുന്നത്. ഇവരിൽ ഡിജിറ്റൽ സർവകലാശാല വിസിയും കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്‌കൃതം സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിൽ ഹാജരായി.
ഹിയറിങ്ങിൽ യുജിസി ജോയിന്റ് സെക്രട്ടറിയും പങ്കെടുത്തു. മൂന്നു വിസിമാർക്കും യുജിസി റെഗുലേഷൻ പ്രകാരമുളള യോഗ്യതയില്ലെന്ന് യുജിസി പ്രതിനിധി ചൂണ്ടിക്കാട്ടുകയും ഗവർണർക്ക് രേഖാമൂലം എഴുതി നൽകുകയും ചെയ്തിട്ടുണ്ട്. വിസിമാരുടെ നിയമം തുടരണോ എന്നതിൽ ഗവർണ്ണറുടെ നിലപാട് ഈ സാഹചര്യത്തിൽ നിർണ്ണായകമായിരിക്കുകയാണ്. യോഗ്യത ഇല്ലാത്ത വി സി മാർ തുടരാൻ അനുവദിക്കാൻ ഇനി ഗവർണർക്ക് ആവില്ല.