Connect with us

Hi, what are you looking for?

Crime,

‘ചട്ടം ലംഘിച്ച ഗൺമാൻ ചോദ്യം ചെയ്യലിന് പോലും ഹാജരാകുന്നില്ല, ക്ലിഫ് ഹൗസിൽ അടയിരിക്കുന്നു, കോടതി പറഞ്ഞിട്ടും നടപടിയില്ല,അടിയന്തര പ്രമേയ നോട്ടീസ് പോലും അനുവദിക്കാതെ ധാർഷ്ട്യം’

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ ഇടതും വലതും നിൽക്കുന്ന ഗൺമാൻമാർ ചട്ടം ലംഘിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിന് പോലും ഹാജരാകാത്ത ഗൺമാന് മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷയൊരുക്കുകയാണ്. മുഖ്യമന്ത്രിയുടെ ഗൺമാൻ ആയാൽ പോലീസ് എടുത്ത ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലൈന് ഹാജരാകേണ്ട കാര്യമില്ല. ഇത് പിണറായി വിജയൻറെ പത്യേകിച്ച് സി പി എമ്മിന്റെ മുട്ടാപ്പോക്കല്ലേ?

മുഖ്യമന്ത്രിയുടെ ഗൺമാൻ ചട്ടം ലംഘിച്ച് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കുന്നതിനെതിരേ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് പോലും നിയമ സഭാ സ്പീക്കർ തള്ളുകയാണ്. കാട്ടുന്ന അനീതികൾക്കെതിരെ വായ തുറക്കാൻ പ്രതിപക്ഷ എം എൽ എ മാരെ അനുവദിക്കാത്തത് നിയമ സഭയിൽ കാട്ടുന്ന അനീതിയല്ലേ? വിഷയം കോടതിയുടെ പരിഗണനയി ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ പ്രമേയത്തിന് അനുമതി നിഷേധിച്ചത്. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്‌ക്കുകയും ഇറങ്ങിപ്പോവുകയും ഉണ്ടായി.

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കുന്ന സംഭവത്തിൽ ചർച്ച വേണമെന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. നോട്ടീസില്‍ ഉന്നയിച്ച വിഷയം പുതിയതല്ലെന്നും അടിയന്തര പ്രമേയം അനുവദിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറയുകയായിരുന്നു. ‘കോടതി ആവശ്യപ്പെട്ടിട്ടും തുടര്‍നടപടിയില്ലെന്നതായിരുന്നു വിഷയം. എന്നാൽ ഇത് പുതിയ വിഷയ മല്ലെന്നും പുതിയ കാര്യമല്ലെന്നും ആയിരുന്നു സ്‌പീക്കറുടെ മറുപടി എന്നതാണ് ശ്രദ്ധേയം. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കറുമായി വാക്ക് തര്‍ക്കമുണ്ടായി.

ഇത് സമീപകാലത്ത് നടന്ന സംഭവം തന്നെയാണെന്നും കേസിലെ അട്ടിമറിയാണ് ഞങ്ങൾ നോട്ടീസിൽ ഉന്നയിച്ചതെന്നും വി.ഡി സതീശൻ തുടർന്ന് വിശദീകരിച്ചു. ഇതിനിടയിലും സ്പീക്കർ നോട്ടീസിന് അനുമതി നൽകാനാവില്ലെന്ന് ആവർത്തിച്ചു കൊണ്ടേയിരുന്നു. പിന്നീട് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തി ലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കര്‍ക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവിനോട് താന്‍ ബഹുമാനത്തോടെയാണ് പറയുന്നതെന്നും അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്നും സ്പീക്കര്‍ വീണ്ടും ഇതിനിടെ ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ ഇടതും വലതും നിൽക്കുന്ന ഗൺമാൻമാരാണ് ചട്ടം ലംഘിച്ചുകൊണ്ട് പ്രവർത്തകരെ മർദ്ദിച്ചത്. ചോദ്യം ചെയ്യലിന് പോലും ഗൺമാൻ ഹാജരാകുന്നില്ലെന്നും ഷാഫി പറമ്പിൽ നോട്ടീസിൽ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...