ന്യൂ ഡൽഹി. ബംഗാൾ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസിന്റെ കാര്‍വ്യൂഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു അജ്ഞാത വാഹനം അതിവേഗത്തില്‍ പാഞ്ഞു കയറി സുരക്ഷാ വീഴ്ച. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഗുണ്ടാവിളയാട്ടം നടന്ന സന്ദേശ് ഗലി സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലെത്തിയ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോ സിന്റെ കാര്‍വ്യൂഹത്തിനിടയിലേക്ക് ഒരു അജ്ഞാത വാഹനം അതിവേഗത്തില്‍ പാഞ്ഞു കയറുകയായിരുന്നു. സംഭവം കനത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഗവര്‍ണറെ അതീവ സുരക്ഷാമേഖലയിലേക്ക് മാറ്റി. ഇസഡ് പ്ലസ് സുരക്ഷയുള്ള ഗവര്‍ണറുടെ യാത്രയ്‌ക്കിടയില്‍ ഡല്‍ഹിയില്‍ ഇത്തരമൊരു കടന്നുകയറ്റം യാദൃച്ഛികമാണെന്ന് സുരക്ഷാസേന കരുതുന്നില്ല. ഡല്‍ഹി പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ഗോവ ഗവര്‍ണരുടെ വാഹനവ്യൂഹ ത്തിനിടയിലേക്ക് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന്‍ കാര്‍ ഓടിച്ചു കയറ്റിയ സംഭവം ഒരാഴ്ച മുൻപാണ് നടക്കുന്നത്.
സന്ദേശ് ഗലിയിൽ സംഘര്‍ഷാവസ്ഥ ഉണ്ടായതറിഞ്ഞു കേരളത്തിലെ പരിപാടികള്‍ വെട്ടിച്ചുരുക്കി സന്ദേശ് ഗലിയില്‍ ഗുണ്ടാസംഘങ്ങളുടെ പുലിമടയിലെത്തിയ ഗവര്‍ണര്‍ രാഷ്‌ട്രീയ പിന്‍ബലമുള്ള ഗുണ്ടസംഘങ്ങള്‍ക്കും അവര്‍ക്ക് ഒത്താശനല്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കര്‍ശന താക്കീത് നല്‍കിയ ശേഷം ഡല്‍ഹിയിലെത്തുമ്പോഴാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.