തിരുവനന്തപുരം . വിസി നിയമത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ കാര്‍ഷിക സര്‍വകലാശാല പ്രതിനിധിയെ തെരഞ്ഞെടുത്ത്ന് അയക്കില്ല. ഇക്കാര്യത്തിൽ ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം കാര്‍ഷിക സര്‍വകലാശാല ജനല്‍ കൗണ്‍സില്‍ യോഗം ചേർന്നെങ്കിലും നിയമസഭാ പാസാക്കിയ യൂണിവേഴ്‌സിറ്റി ഭേദഗതിനിയമം ഗവര്‍ണര്‍ ഒപ്പു വയ്‌ക്കാത്തതിനാൽ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാല പ്രൊ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രിയും എല്‍ഡിഎഫ് തീരുമാനത്തോട് യോജിക്കുകയാണ് ഉണ്ടായത്.
സര്‍വകലാശാലയുടെ മുന്‍ വിസിയും ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാനുമായ ഡോ: പി. രാജേന്ദ്രന്റെ പേര് സെര്‍ച്ച്കമ്മിറ്റിയിലേക്കുള്ള സര്‍വകലാശാല പ്രതിനിധിയായി തെരഞ്ഞെടുക്കണമെന്ന ഔദ്യോഗിക പ്രമേയം വിസി ഡോ: ബി. അശോക് യോഗത്തില്‍ അവതരിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ വിസി യുടെ ഔദ്യോഗികപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സിപിഎമ്മിന്റെയും സിപിഐയുടെയും അംഗങ്ങളും ഔദ്യോഗാംഗങ്ങളും സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തിന്റെ പേര് നല്‍കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിക്കുകയും പ്രമേയം തള്ളണമെന്ന് ആവശ്യപ്പെടുകയുമാണ് ഉണ്ടായത്.
എല്ലാ സര്‍വ്വകലാശാലകളും സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശമനുസരിച്ച് 16ന് കേരളയിലും, 17 ന് കൊച്ചിയിലും, മാസ അവസാനം കണ്ണൂരും യോഗം ചേരുന്നുണ്ട്. ഇടതുപക്ഷ അംഗങ്ങള്‍ എല്ലാ സര്‍വ്വകലാശാലകളിലും കാര്‍ഷിക സര്‍വ്വകലാശാലയില്‍ കൈക്കൊണ്ട നിലപാട് തന്നെ സ്വീകരിക്കുമെന്നാണ് വിവരം.
അതേസമയം, നിയമസഭ പാസ്സാക്കിയ യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ഗവര്‍ണര്‍ അംഗീകരിക്കാത്തതിനാൽ നിലവിലെ നിയമമായിരിക്കും ബാധകമാവുക. സര്‍വ്വകലാശാല പ്രതിനിധിയെ നല്‍കാന്‍ സര്‍വ്വകലാശാലകള്‍ക്ക് ബാധ്യതഉള്ളതാണ്. സേര്‍ച്ച് കമ്മിറ്റി രൂപീകരണം ചോദ്യം ചെയ്ത് കേരളയിലെ ചില സെനറ്റ് അംഗങ്ങള്‍ കോടതിയെ സമീപിക്കുമ്പോൾ യൂണിവേഴ്‌സിറ്റി നിശ്ചിത സമയത്തിനുള്ളില്‍ പ്രതിനിധിയെ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് വിസി നിയമന നടപടികളുമായി മുന്നോട്ട് പോകാമെന്നും ഉത്തരവ് ഇട്ടിരുന്നു.