ചെന്നൈ . കള്ളപ്പണം വെളുപ്പിക്കല്‍, ജോലിക്ക് കോഴ കേസുകളി ലായി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിലായ തമിഴ്നാട്ടിലെ വകുപ്പില്ല മന്ത്രി സെന്തിൽ ബാലാജി ഒടുവിൽ രാജിവച്ചു. ചെന്നൈ ജയിലില്‍ കഴിയവേ ഇക്കഴിഞ്ഞ രാത്രിയിലായിരുന്നു രാജി പ്രഖ്യാപനം. രാത്രി പത്ത് മണിയോടെ സെന്തിൽ ബാലാജി മന്ത്രിസ്ഥാനം രാജി വെക്കുകയായിരുന്നു. അറസ്റ്റിലായ മുതൽ തമിഴ്നാട്ടിലെ വകുപ്പില്ലാ മന്ത്രിയായി തുടർന്ന സെന്തിൽ ബാലാജി 9 മാസങ്ങൾക്ക് ശേഷമാണ് രാജി നൽകിയിരിക്കുന്നത്. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് ബാലാജി രാജിക്കൊരുങ്ങിയത്.
എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് 2023 ജൂൺ മാസത്തിലാണ് ബാലാജിയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് വകുപ്പുകൾ എടുത്തുകളെഞ്ഞെങ്കിലും
സെന്തിൽ ബാലാജി വകുപ്പില്ല മന്ത്രിയായി തുടരുകയായിരുന്നു. 9 മാസത്തോളം വകുപ്പില്ല മന്ത്രിയായി തുടർന്ന ശേഷമാണ് ബാലാജി ഇപ്പോൾ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മന്ത്രി എന്ന സ്വാധീനം ഉപയോഗിക്കും എന്ന കാരണത്താൽ ബാലാജിക്ക് തുടർച്ചയായി ജാമ്യം നിഷേധിക്കപെടുകയായിരുന്നു. അടുത്ത ദിവസം ഹൈക്കോടതി വീണ്ടും ജാമ്യ ഹർജി പരിഗണിക്കാനിരിക്കെ ആണ് ബാലാജി രാജി പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
എക്സൈസ് – വൈദ്യുതി മന്ത്രി ആയിരിക്കെ 2023 ജൂൺ മാസം ആണ് ബാലാജി അറസ്റ്റിൽ ആവുന്നത്. നിലവിൽ ചെന്നൈയിലെ പുഴൽ ജയിലിൽ ആണ് ബാലാജി ഉള്ളത്. ജയിലിലായ ശേഷവും ബാലാജി വകുപ്പില്ലാ മന്ത്രി ആയി തുടരുന്നതിനെ കോടതികൾ വൻ വിമർശനമാണ് ഉന്നയിച്ചിരുന്നത്. ജാമ്യം നിഷേധിക്കുന്നതിനും ഇത് കാരണമായി. ജാമ്യത്തിന് മറ്റ് വഴികളില്ലാതായതോടെയാണ് ബാലാജി രാജി വെച്ചിരിക്കുന്നത്.