ഹൽദ്‌വാനി . മദ്രസ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ കലാപത്തിൽ റോഹിംഗ്യൻ ഭീകരർക്ക് പങ്കുള്ളതായി വിവരം. തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ അക്രമത്തിൽ ആറ് പേർ മരണപ്പെടുകയും, നൂറിലധികം പോലീസുകാർ ഉൾപ്പെടെ 300-ലധികം പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി.
അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 2 പേർ മുൻ കൗൺസിലർമാരും 2 പേർ സമാജ്‌വാദി പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരുമാണ്. അര ഡസൻ അക്രമികളെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലെടുത്തു, ഇതോടെ കസ്റ്റഡിയിലുള്ള പ്രതികളുടെ എണ്ണം 100 ആയി. ഇതിനു പിന്നാലെയാണ് ഹൽദ്‌വാനി അക്രമത്തിൽ റോഹിംഗ്യൻ ഭീകരരുടെയും, അനധികൃത ബംഗ്ലാദേശികളുടെയും പങ്കും പോലീസ് അന്വേഷിക്കുന്നത്.
അയ്യായിരത്തോളം റോഹിംഗ്യൻ മുസ്ലീങ്ങളും ബംഗ്ലാദേശികളും പുറത്തുനിന്നുള്ളവരുമാണ് ബൻഭൂൽപുരയിൽ താമസിക്കുന്നത്. അക്രമം നടന്ന ദിവസം, റോഹിംഗ്യൻ ജനസംഖ്യയുള്ള ബൻഭൂൽപുരയുടെ പ്രാന്തപ്രദേശത്തുള്ള റെയിൽവേ ലൈനിനു ചുറ്റുമുള്ള ചേരികളിൽ അക്രമികളുടെ കൂട്ടത്തിൽ ചിലരെ കണ്ടതായി പോലീസിന് വിവരങ്ങൾ ലഭിച്ചു.. ഇതേത്തുടർന്ന് പോലീസ് ജാഗ്രതയിലാണ്. നിലവിൽ ബൻഭൂൽപുര മേഖലയിൽ കർഫ്യൂ തുടരുകയാണ്. പോലീസ് സംഘം തുടർച്ചയായി പട്രോളിംഗ് നടത്തി വരുന്നു.