Connect with us

Hi, what are you looking for?

Crime,

എസ്എഫ്‌ഐഒ – ‘പി വി’ ആരെന്നു കണ്ടെത്തും, വീണക്ക് പുറമെ പിണറായിയും കമലയും മന്ത്രി രാജീവും കുടുങ്ങും

തിരുവനന്തപുരം . മുഖ്യ മന്ത്രി പിണറായി വിജയൻറെ മകൾ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് മാസപ്പടി ലഭിച്ച അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുത്തിരിക്കെ കുരുക്ക് മുറുകുന്നത് വീണാവിജയനിലേക്ക് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, വ്യവസായ മന്ത്രി പി. രാജീവ്, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി, കരിമണല്‍ കമ്പനി സിഎംആര്‍എല്‍ എന്നിവിടങ്ങളിലേക്കാണ്.

എക്‌സാലോജിക് കമ്പനി വീണ തുടങ്ങിയത് മുഖ്യമന്ത്രിയുടെ ഭാര്യ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ നിന്നാണെന്ന മുഖ്യമന്ത്രിയുടെ വീമ്പു പറച്ചിലാണ് കമലയും അന്വേഷണ പരിധിയിലേക്ക് എത്താൻ വഴി തുറന്ന മുഖ്യ തെളിവാകുന്നത്. മാത്രമല്ല ഇക്കാര്യം നിയമസഭയിലാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത് എന്നതും പ്രാധാന്യമേറുന്നു.

കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്ത് ആരോപണം വന്നാലും ചിരിച്ചുകൊണ്ട് നേരിടാനാകും. ആ മാനസികാവസ്ഥയിലാണ് താനെന്നും തന്റെ കൈകള്‍ പരിശുദ്ധമാണെന്നും ഇരുകൈകളും ഉയര്‍ത്തി കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വീമ്പു പറച്ചിൽ. ‘എനിക്കെതി രെയുള്ള ആരോപണം ഒന്നും ഏശില്ല’. മുഖ്യമന്ത്രി വീമ്പിളക്കി മണിക്കൂറുകള്‍ക്കുള്ളിൽ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് മാസപ്പടി ലഭിച്ച അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുക്കുകയായിരുന്നു.

എസ്എഫ്‌ഐഒ യുടെ അന്വേഷണം സത്യത്തിൽ ഇ ഡിയുടെ പരിശോധനകള്‍ക്ക് സമാനമാണ്. കമ്പനികാര്യ ഇടപാടുകളിലെ ഗുരുതര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താനും കമ്പനിയില്‍ നേരിട്ട് പരിശോധന നടത്താനും ഏജന്‍സിക്ക് അധികാരമുണ്ട്. കമ്പനികള്‍ ചട്ട ലംഘനം നടത്തിയിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ കമ്പനിയുടെ തലപ്പത്തുള്ളവരെ അറസ്റ്റ് ചെയ്യാനും എസ്എഫ്‌ഐഒക്ക് അധികാരമുണ്ട് എന്നതാണ് ശ്രദ്ധേയം.

മാസപ്പടി ഗുരുതരമായ കുറ്റകൃത്യമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീ സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതാണ്. കമ്പനി നിയമങ്ങള്‍ എല്ലാം എക്‌സാലോജിക്കും കെഎസ്‌ഐ ഡിസിയും ലംഘിച്ചിട്ടുണ്ട്. എക്‌സാലോജിക്കിന് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന ആരോപണത്തില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനും വീണാ വിജയന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് അന്വേഷണം എസ്എഫ്‌ഐഒയുടെ കൈകളിലേക്ക് എത്തുന്നത്.

എസ്എഫ്‌ഐഒ അന്വേഷണത്തിൽ മാസപ്പടി വിവാദത്തിലെ ഡയറിയിലെ പേരുകള്‍ സംബന്ധിച്ചും അന്വേഷണം വരും. മാസപ്പടി പട്ടികയില്‍ ഇടത് വലത് മുന്നണികളിലെ രാഷ്‌ട്രീയ നേതാക്കളുടെ പേരിനൊപ്പം പിവി എന്ന് എഴുതിയിട്ടുണ്ട്. പിവി എന്നത് പിണറായി എന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുമുണ്ട്. എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അന്വേഷണം മറ്റ് ഏജന്‍സികള്‍ക്കും കൈമാറുകയാണ് ചെയ്യുക.

മാസപ്പടി നല്‍കിയ തുക കള്ളപ്പണം വെളുപ്പിക്കല്‍ പരിധിയിലും ഉൾപ്പെടും. അതിനാല്‍ സിബിഐക്കും കേസ് കൈമാറാനുള്ള സാധ്യത കാണുന്നുണ്ട്. കേസന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തത് ഒരു കുടംബത്തെ തകര്‍ക്കാനെന്നാണ് മുന്‍മന്ത്രി എ.കെ. ബാലൻ സംരക്ഷക കുപ്പായമിട്ട് പറഞ്ഞത്. ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികാരണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...