ഹൈന്ദവ സമൂഹത്തിലെ കുട്ടികൾക്ക് ഇതരസമുദായങ്ങളിലേതു പോലെ മതപഠനത്തിന് സൗകര്യം വേണമെന്ന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ. സൺഡേ സ്‌കൂളുകളിൽ പഠിപ്പിക്കുന്നത് പോലെ, മദ്രസകളിൽ പഠിപ്പിക്കുന്നത് പോലെ ആഴ്ചയിൽ ഒരു ദിവസം വേദങ്ങളെക്കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചും ഏറ്റവും കുറഞ്ഞത് ഗീതയെക്കുറിച്ചും രാമായണത്തെക്കുറിച്ചും മഹാഭാരതത്തെക്കുറിച്ചും എങ്കിലും കുട്ടികൾക്ക് പഠിപ്പിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും ഷാജൻ സ്‌കറിയ ചോദിച്ചു.
ഈ ദൗത്യം സന്യാസി വര്യമന്മാർ ഏറ്റെടുക്കണമെന്നും ഷാജൻ പറഞ്ഞു. പാലക്കാട് ചിന്മയ മിഷൻ ഏർപ്പെടുത്തിയ സത്യശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയാിയരുന്നു മറുനാടൻ എഡിറ്റർ. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂർണ രൂപം കേൾക്കാൻ വീഡിയോ സ്റ്റോറി കാണുക.