തിരുവനന്തപുരം . ‘ഇപ്പം ഞാൻ ശരിയാക്കി തരാമെന്നു’ അഴിമതി കഥകളിൽ മുങ്ങി കുളിച്ചു നിൽക്കുന്ന പിണറായി സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തിൽ സീതാറാം യെച്ചൂരിയെ സമാധാനപ്പെടുത്തി. സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയെന്ന് ആണ് സിപിഎം യെച്ചൂരിയോട് പറഞിരിക്കുന്നത്. 2019നേക്കാള്‍ ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന പൊട്ടത്തരവും നേതൃയോഗം വിലയിരുത്തി.
കേരളത്തിലെ എല്ലാ ലോകസഭാ മണ്ഡലങ്ങളും എൽ ഡി എഫ് കൈ കുമ്പിളിൽ കോരിയെടുക്കുമെന്നാണ് പിണറായി, യെച്ചൂരിയെ ധരിപ്പിച്ചിട്ടുള്ളത്. ‘ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങൾ സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ കടുത്ത മത്സര പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്’. ലോക്‌സഭയില്‍ സിപിഎം അംഗബലം പരമാവധി വര്‍ധിപ്പിക്കണം. ഇതിനായി സഖ്യസാധ്യത പരമാവധി വിനിയോഗിക്കണമെന്നാണ് സി പി എം നേതൃ യോഗത്തിൽ ആവശ്യമുയർന്നത്.. സഖ്യ കക്ഷികളുടെ പ്രാധാന്യം അടി മുടി തള്ളി കൊണ്ടായിരുന്നു എന്നാൽ സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തിലെ പിണറായിയുടെ നിലപാട്.
കേന്ദ്ര കമ്മിറ്റി യോഗത്തിൽ എം വി ഗോവിന്ദൻ ആരോ നിയോഗിച്ച പ്രതിമ പോലെ ഇരിക്കുകയാണ്. കേരളം എന്നാൽ സി പി എം എന്നാൽ താൻ മാത്രമാണെന്ന നിലപാടിലാണ് പിണറായി. മാസപ്പടി, കരിമണൽ കൊള്ളക്കാരി വീണ യോഗത്തില്ലെന്ന ഒരൊറ്റ കുറവ് മാത്രമാണ് യോഗത്തിനുള്ളത്,
കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം നടത്തുന്ന സമരം പ്രതിപക്ഷ കക്ഷികളുടെ നീക്കങ്ങളില്‍ നിര്‍ണായകമാകുമെന്ന പ്രതിക്ഷയാണ് സി പി എം പുലർത്തുന്നത്. കേന്ദ്രക്കമ്മിറ്റി യോഗങ്ങളില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറയാൻ ചൊവ്വാഴ്ച വൈകീട്ട് മാധ്യമങ്ങളേ കാണുന്നുണ്ട്.