പാറ്റ്ന . ബിഹാറിൽ ജെഡിയു - ആർജെഡി - കോൺഗ്രസ് മഹാസഖ്യ സർക്കാർ നിലം പൊത്തി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് നിതീഷ് കുമാര്‍ രാജിക്കത്ത് കൈമാറി. ഇന്ന് വൈകിട്ട് തന്നെ എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിഹാറിലേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ നിതീഷ് കുമാറിന്റെ വസതിയില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ എല്ലാ ജെഡിയു എംഎല്‍എമാരും നിതീഷിന്റെ നീക്കത്തെ പിന്തുണക്കുകയായി രുന്നു. 243 അംഗ നിയമസഭയില്‍ 122 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മന്ത്രിസഭയുണ്ടാക്കാം. ബിജെപിക്ക് 78, ജെഡിയു 45 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ നാല് അംഗങ്ങളുടേതിന് പുറമേ ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയും പുതിയ സഖ്യത്തിന് ലഭിഉണ്ടാവും.
9 കോണ്‍ഗ്രസ് എംഎല്‍മാർ നിതീഷിനൊപ്പം ഉണ്ടെന്നാണ് വിവരം. ഒൻപത് കോൺഗ്രസ് എംഎൽഎമാരുമായി പാർട്ടി നേതൃത്വത്തിന് നിലവിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് വിവരം. ബിജെപി ക്കൊപ്പം സഖ്യം രൂപീകരിക്കുന്ന നിതീഷിന് 2025 മുതൽ എൻഡിഎ കൺവീനർ പദവി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സ്പീക്കർ പദവി ബിജെപിക്ക് നൽകാനും ധാരണയായി.
ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നൽകും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപിയും തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണ. കഴിഞ്ഞ പാർട്ടി യോഗത്തിലാണ് ജെഡിയു ഇന്ത്യ സഖ്യം വിടാനുള്ള തീരുമാനമെടുത്തത്. ഇന്ത്യ മുന്നണി കൺവീനർ പദവി നൽകുന്നതിന് കോൺഗ്രസും തൃണമൂലും തടയിട്ടതാണ് നിതീഷിനെ ചൊടിപ്പിക്കുന്നത്.