ബംഗളൂരു ആർ.ഒ.സി. റിപ്പോർട്ട് പുറത്തുവന്നതോടെ വീണാവിജയൻ വാങ്ങിയ പണം കൈക്കൂലിയെന്ന് തെളിഞ്ഞെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതിയാണെന്നും വീണ വിജയന്റെ കമ്പനി പ്രവർത്തിക്കുന്നത് കർണാടകയിൽ ആണെന്നിരിക്കെ, കോൺഗ്രസ് സർക്കാര്‍ സി.ബി.ഐ. അന്വേഷണം ശുപാര്‍ശ ചെയ്യുമോയെന്നും മുരളീധരൻ ചോദിച്ചു.
രണ്ട് കമ്പനികൾ തമ്മില്‍ നടന്ന നിയമപരമായ ഇടപാട് എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. സഭയെ തെറ്റി ദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലഘനത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തയാറാകുമോ? മാസപ്പടിയിൽ കോണ്‍ഗ്രസ് നേതാക്കളുടെ പേരുള്ളതിനാലാണോ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന് മുന്‍കൈയെടുക്കാത്തത്, വി. മുരളീധരൻ ചോദിച്ചു.
കെ.എസ്.ഐ.ഡി.സിക്ക് മുഖ്യ ഓഹരി പങ്കാളിത്തമുള്ള സി.എം.ആര്‍.എല്‍. നടത്തിയ ഇടപാടിന്റെ ഉത്തരവാദിത്വ ത്തില്‍നിന്ന് ഒഴിഞ്ഞുമാറാൻ വ്യവസായ വകുപ്പിന് സാധിക്കില്ല. കെ.എസ്.ഐ.ഡി.സി. എന്ത് നിലപാട് എടുക്കുമെന്ന് പി. രാജീവ് വിശദീകരിക്കണമെന്നും മുരളീധരൻ പറഞ്ഞു.
പിണറായി വിജയൻ കൈകൊടുത്താൽ അലിഞ്ഞുപോകുന്ന പ്രതിമയാണ് നരേന്ദ്രമോദി എന്ന് വി.ഡി.സതീശൻ കരുതേണ്ട. പ്രധാനമന്ത്രി ഏത് സംസ്ഥാനത്ത് ചെന്നാലും അവിടുത്തെ മുഖ്യമന്ത്രിമാർ സ്വീകരിക്കും. ധാരണ കോൺഗ്രസും സിപിഎമ്മും തമ്മിലാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. ഡി.വൈ.എ ഫ്.ഐക്കാർക്ക് വേറെ പണിയില്ലാത്തതുകൊണ്ടാണ് ഇപ്പോൾ മനുഷ്യച്ചങ്ങലയുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.