മുഖ്യമന്ത്രിയുടെ മകള്‍ വീണക്കായി സംരക്ഷണ പ്രസ്താവനയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വീണയുടെ കമ്പനിക്കെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് ശുദ്ധ അസംബന്ധ മെന്നാണ് ഇ പി ജയരാജൻ പറയുന്നത്. വീണ വിജയൻ ഐടി മേഖലയിലെ പ്രതിഭയാണ്. എന്താണ് അവര്‍ ചെയ്ത തെറ്റ്?
ഒരു പെണ്‍കുട്ടി ഏതെങ്കിലും സംരഭം ആരംഭിച്ചാല്‍ അവരെ അതുമായി മുന്നോട്ട് പോകാന്‍ സമ്മതിക്കുന്നില്ല. വീണയെ അന്വേഷണ ഏജന്‍സികള്‍ നിരന്തരമായി വേട്ടയാടുകയാണ്. പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കാന്‍ ചിലര്‍ പുറപ്പെട്ടിരി ക്കുകയാണ്. ആഒസി റിപ്പോര്‍ട്ട് കോടതി വിധിയൊന്നുമല്ല – ഇ.പി പറഞ്ഞു.
ഇതിനിടെ, വീണയുടെ എക്സാലോജിക്കിനെതിരെയുള്ള ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസ് സിബിഐയോ ഇഡിയോ അന്വേഷിക്കണമെന്നും കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷിച്ചിട്ട് കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം – വിഡി സതീശന്‍ പറഞ്ഞു.
തൃശൂര്‍ സീറ്റ് ബിജെപിക്ക് അനുകൂലമാക്കാനായി എക്സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ സിപിഎം – ബിജെപി സെറ്റില്‍മെന്റ് സംശയിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. തൃശൂരിലെയും തിരുവനന്തപുരത്തെയും സീറ്റുകളില്‍ യുഡിഎഫിന് വിജയം ഉറപ്പാണ്. ഈ സീറ്റുകള്‍ ബിജെപി ലക്ഷ്യമിടുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും കേരളത്തിൽ ബിജെപി വിജയിക്കില്ല – സതീശന്‍ പറഞ്ഞു.