കോക്ലിയർ ഇംപ്ലാന്റ് സ്വീകരിച്ച കുട്ടികളുടെ ശ്രവണസഹായി നന്നാക്കാനുള്ള കാത്തിരിപ്പ് തുടരുന്നു. അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രികളുമായി ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി അറിയിചിരുന്നു. എന്നാൽ ആശുപത്രിയിലെ ഉപകരണങ്ങളുടെ അഭാവവും പണത്തിന്റെ അഭാവവും കാരണം ചികിത്സ വൈകുകയാണ്. ആശുപത്രിയിൽ എത്തിയാൽ തിരിച്ചയക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. ശ്രുതിതരംഗം പദ്ധതി വഴി 457 പേരുടെ, ഇംപ്ലാന്‍റ് ചെയ്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും അപഗ്രഡേഷനും അനുമതി നൽകിയിട്ടുണ്ടെന്നും അവർക്ക് അടുത്തുള്ള എംപാനൽ ആശുപത്രി വഴി ചികിത്സ തേടാം എന്നുമാണ് കഴിഞ്ഞ വർഷം നവംബർ 16ന് ആരോഗ്യമന്ത്രി പറഞ്ഞത്. മന്ത്രിയുടെ വാക്കുകള്‍ സർക്കാരിൽ അപേക്ഷ നൽകി കാത്തിരുന്നവർക്ക് പ്രതീക്ഷയായി. ആശുപത്രികളെ സമീപിക്കാൻ കത്ത് വന്നു. എന്നാൽ, സർക്കാർ അനുമതി നൽകിയിട്ടും അടിയന്തര ആവശ്യമായിട്ടും നടപടികൾക്ക് വേഗം പോര. ഉപകാരങ്ങൾ എത്താത്തതും ആശുപത്രികൾക് ഫണ്ട് നൽകാത്തതും കുട്ടികൾക്ക് വലിയ പ്രയാസമാണ് ഉണ്ടാകുന്നത്. കേൾകാത്തവരുടെ പരാതി കേൾക്കുന്നവരെങ്കിലും മനസിലാക്കണമെന്നാണ് ശ്രവണസഹായി കാത്തിരിക്കുന്നവരുടെ അപേക്ഷ.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...