തിരുവനന്തപുരം . ചലച്ചിത്ര നിര്‍മാതാവും നടനുമായ ജി സുരേഷ് കുമാർ ബി ജെ പി സംസ്ഥാന കമ്മിറ്റിയിലേക്ക്. വളരെ കാലം മുമ്പ് മുതലേ ബി ജെ പിയോടും ആർ എസ് എസ്സിനോടും അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള സുരേഷ് കുമാര്‍, പാര്‍ട്ടി പദവിയിലേക്ക് ആദ്യമായാണ് എത്തുന്നത്. മുന്‍കാല നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി കീര്‍ത്തി സുരേഷ്, രേവതി എന്നിവരാണ് മക്കള്‍.
ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ മേജര്‍ രവിയും നടന്‍ ദേവനും ബി ജെ പിയിലേക്ക് എത്തി. ഇരുവരേയും ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍മാരാക്കുകയും ചെയ്യുകയുണ്ടായി. ഇതിന് പിന്നാലെയാണ് സുരേഷ് കുമാറിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രിയ അജയന്‍ ഈയിടെയാണ് രാജിവെച്ചത്. ഭരണകക്ഷിയിലെ ചില പ്രശ്‌നങ്ങളാണ് പ്രിയയുടെ രാജിയിലേക്ക് എത്തുന്നത്. എന്നാല്‍ ആര്‍ എസ് എസ് പിന്തുണ പ്രിയ അജയനുണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തോളം നഗരസഭാ അധ്യക്ഷയായി പ്രവര്‍ത്തിച്ച ശേഷമായിരുന്നു പ്രിയയുടെ രാജി. എന്നാല്‍ രാജി സംബന്ധിച്ചുള്ള വിഷയങ്ങളൊന്നും പാര്‍ട്ടിക്ക് പുറത്ത് വിട്ടിട്ടില്ല.
മുതിര്‍ന്ന നേതാക്കളെ അവഗണിച്ചായിരുന്നു പ്രിയയെ അധ്യക്ഷയാക്കിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ പടലപിണക്കത്തിന് കാരണമായി. അതേസമയം കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവന്‍ ബി ജെ പിയില്‍ എത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ദേവന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വാധീനം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രമുഖരെ ബി ജെ പി പാളയത്തിലേക്ക് ബി ജെ പി എത്തിച്ചു വരുന്നത്.