അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ പതാകയുള്ള കപ്പൽ ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി. സൊമാലിയൻ തീരത്ത് തകർന്ന ചരക്ക് കപ്പലിലെ 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെയും ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. എംവി ലീല നോർഫോക്ക് എന്ന ചരക്ക് കപ്പൽ അപകട സൂചന നൽകിയതിനെത്തുടർന്നാണ് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ രക്ഷാ പ്രവർത്തനത്തിന് പോകുന്നത്.
നാവികസേനയുടെ എലൈറ്റ് മറൈൻ കമാൻഡോകൾ കപ്പലിൽ തിരച്ചിൽ നടത്തിയെങ്കിലും കടൽക്കൊള്ളക്കാരെ കണ്ടെത്താ നായില്ല. എംവി ലീല നോർഫോക്ക് എന്ന കപ്പൽ ബ്രസീലിലെ പോർട്ട് ഡു അക്കോയിൽ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാനി ലേക്ക് പോകുകയായിരുന്നു. ജനുവരി നാലിന് വൈകുന്നേരം അഞ്ചോ ആറോ അജ്ഞാതരായ സായുധ ഉദ്യോഗസ്ഥർ കപ്പലിൽ കയറിയെന്ന് വ്യാപാര കപ്പൽ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പോർട്ടലിന് സന്ദേശം അയക്കുകയായിരുന്നെന്നു ഇന്ത്യൻ നാവികസേന പറയുന്നു.
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ, മാരിടൈം പട്രോൾ എയർക്രാഫ്റ്റ് പി-8ഐ, ലോംഗ് റേഞ്ച് പ്രിഡേറ്റർ എംക്യു9ബി ഡ്രോൺ എന്നിവ കപ്പലിനെ സഹായിക്കാൻ ഇന്ത്യ ഉടനടി വിന്യസിക്കുകയാണ് ഉണ്ടായത്.
ഐഎൻഎസ് ചെന്നൈ അവരുടെ ആന്റി പൈറസി പട്രോളിംഗിൽ നിന്ന് വഴിതിരിച്ചുവിടുകയും ഉച്ചകഴിഞ്ഞ് 3.15 ന് വടക്കൻ അറബിക്കടലിൽ വച്ച് കപ്പലിനെ തടയുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ നാവികസേനയുടെ വിമാനം കപ്പലുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് നാവികസേന ചരക്ക് കപ്പലിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്യുകയാണ് ഉണ്ടായത്.